കൊല്ലം . ആറുവയസുകാരിയെ അബിഗെലിനെ തട്ടിക്കൊണ്ടുപോ കാനുപയോഗിച്ച കാറിനു ഒന്നിൽ കൂടുതൽ നമ്പർ പ്ലേറ്റുകൾ ഉണ്ടെന്നും, ഓട്ടോ റിക്ഷ കൊല്ലം രജിസ്ട്രേഷൻ ഉള്ളതാണെന്നും പോലീസ്. കേസിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നു അവകാശപ്പെടുന്ന പോലീസ്, കുട്ടിയെ കൊണ്ടുപോയ ഓട്ടോയുടെ വിവരങ്ങൾ പങ്കുവെച്ചു. കൊല്ലം രജിസ്ട്രേഷനാണ് ഓട്ടോയ്‌ക്കുള്ളത്. ഓട്ടോയുടെ മുന്നിൽ ചുവന്ന പെയിന്റിംഗും ഗ്ലാസിൽ എഴുത്തുമുണ്ട്. വാഹനത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിരിക്കുകയാണ്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ചിറക്കര സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കാറിന് ഒന്നിലധികം വ്യാജ നമ്പറുകൾ ഉണ്ടെന്നും ഒരേ റൂട്ടിൽ പല നമ്പർ പ്ലേറ്റുകൾ ഉപയോപ്പെടുത്തിയിരുന്നതായും പോലീസ് കണ്ടെത്തി. കുട്ടിയുമായി ആദ്യം കാറിൽ സഞ്ചരിച്ചവർ പിന്നീട് യാത്രക്ക് ഓട്ടോ റിക്ഷയാണ് ഉപയോഗിച്ചിരുന്നത്. കാർ വാടകയ്‌ക്ക് കൊടുത്തതാണെന്നാണ് പോലീസിനു സംശയം. ചാത്തനൂർ, ചിറയ്‌ക്കൽ, ഭാഗത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷം വാഹനം പല പ്രാവശ്യം എത്തിയിരുന്നു.
പോലീസിന് ആദ്യം കിട്ടിയ നമ്പർ മലപ്പുറം സ്വദേശിയുടേതാണ്. വെള്ള സ്വിഫിറ്റ് കാറാണ് പിന്നീട് സിസിടിവിയിൽ പതിഞ്ഞത്. ഇതിന്റെ നമ്പർ വേറെ. പോലീസ് നടത്തിയ പരിശോധനയിലാണ് ഈ കാർ തന്നെയാണ് പല നമ്പറുമായി ദേശീയപാതയിലൂടെ സഹിതം പോയതെന്ന് മനസിലാവുന്നത്. ഒന്നിലധികം നമ്പർ ഉപയോഗിച്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിച്ചു വിടുകയായിരുന്നു പ്രതികൾ ലക്‌ഷ്യം വെച്ചത്. പിന്നീട് യാത്രയ്‌ക്ക് പ്രതികൾ ഓട്ടോയാണ് ഉപയോഗിക്കുന്നത്. കൊല്ലം രജിസ്ട്രേഷനാണ് ഇതിനുള്ളത്.
തട്ടിക്കൊണ്ട് പോകൽ നടന്ന ശേഷം ഒരു സ്ത്രീ പുറത്ത് പോയി ഭക്ഷണം വാങ്ങി വന്നെന്നും വാഹനത്തിൽ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് ഉണ്ടായിരുന്നതെന്നും അബിഗെയ്ൽ മൊഴി നൽകിയിട്ടുണ്ട്. പ്രതികൾ തമ്മിൽ കൂടുതൽ സംസാരം ഉണ്ടായിരുന്നില്ല. കുട്ടിയെ തിരികെ കൊണ്ടു വിടുന്ന സമയത്തും മൂന്ന് പേർ വാഹനത്തിൽ ഉണ്ടായിരുന്നു. കൊല്ലം മജിസ്ട്രേറ്റിന് മുൻപാകെ കുട്ടിയുടെ ഈ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം വിക്ടോറിയ ആശുപത്രിയിൽ കഴിഞ്ഞിരുന്ന കുട്ടി ആശുപത്രി വിട്ടു വീട്ടിലാണ് ഉള്ളത്.