ഇസ്രയേലും ഹമാസും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ വെള്ളിയാഴ്ച രാവിലെയോടെ അവസാനിച്ചതോടെ ഇസ്രായേൽ ഗാസയിയിൽ ആക്രമണങ്ങൾ പുനരാരംഭിച്ചു. കരാർ നീട്ടാനുള്ള തീരുമാനം ഇരുപക്ഷത്തു നിന്നും ഉണ്ടായില്ല. ഖത്തറും ഈജിപ്തും സന്ധി നീട്ടാൻ തീവ്രശ്രമം നടത്തുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും, വെടിനിർത്തൽ അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് ഗാസയിൽ നിന്ന് തൊടുത്തുവിട്ട റോക്കറ്റുകൾ തടഞ്ഞതായി ഇസ്രായേൽ സൈന്യം അറിയിക്കുകയായിരുന്നു.
ഗാസയുടെ വടക്കൻ ഭാഗങ്ങളിൽ സ്ഫോടനങ്ങളുടെയും വെടിവയ്പ്പിന്റെയും നടക്കുകയാണ്. നവംബർ 24 ന് ആരംഭിച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ കരാർ രണ്ട് തവണ നീട്ടുകയും ഗാസയിൽ ബന്ദികളാക്കിയ 105 പേരെയും ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 240 പലസ്തീൻ തടവുകാരെയും മോചിപ്പിക്കുകയും ചെയ്യുകയായിരുന്നു. വ്യാഴാഴ്ച എട്ട് ബന്ദികളെയും 30 പലസ്തീൻ തടവുകാരെയും കൈമാറ്റം ചെയ്യുകയും ഉണ്ടായി. ഗാസയിലേക്ക് കൂടുതൽ അവശ്യ സാധനങ്ങൾ എത്തിക്കാനും ഇടക്കാല വെടി നിർത്തൽ കരാറിനു കഴിഞ്ഞു.
‘എല്ലാ സാധ്യതകൾക്കും ഞങ്ങൾ തയ്യാറാണ്…, അതില്ലാത്ത സാഹചര്യത്തിൽ ഞങ്ങൾ പോരാട്ടത്തിലേക്ക് മടങ്ങുന്ന്.’- ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് മാർക്ക് റെഗെവ് സിഎൻഎന്നിനോട് പറഞ്ഞിരിക്കുന്നു. പലസ്തീൻ ഭീകര സംഘടനയായ ഹമാസ് ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയോടുകൂടിയാണ് ഇസ്രായേൽ ഹമാസ് യുദ്ധത്തിന് തുടക്കം കുറിക്കുന്നത്. 1,200-ലധികം ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ട ഈ ആക്രമണത്തിൽ 240 പേരെ ഹമാസ് ബന്ദികളാക്കുകയായിരുന്നു. ഇതിനെതിരെ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഗാസയിലെ ബോംബാക്രമണ ത്തിലൂടെയും ഗാസയിൽ 15,000-ത്തിലധികം ആളുകൾ ആണ് ഇതിനകം കൊല്ലപ്പെട്ടത്.