Connect with us

Hi, what are you looking for?

Crime,

മറ്റൊന്നും കിട്ടിയില്ല, റോബിൻ ബസ് ഉടമയെ പഴയ വണ്ടി ചെക്ക് കേസിൽ അറസ്റ്റ് ചെയ്ത് ഉള്ളിൽ തള്ളി പകരം വീട്ടി സർക്കാർ

സർക്കാരിനെയും എം വി ഡിയെയും വെല്ലുവിച്ച് മുന്നോട്ടു പോകുന്ന റോബിന്‍ ബസ് നടത്തിപ്പുകാരന്‍ ഗിരീഷിനെ വണ്ടി ചെക്ക് കേസിൽ അറസ്റ്റ് ചെയ്ത് ഉള്ളിൽ തള്ളി പകരം വീട്ടി സർക്കാർ. എറണാകുളത്തെ കോടതിയില്‍ 2012 മുതല്‍ നില നില്‍ക്കുന്ന വണ്ടി ചെക്ക് തട്ടിപ്പ് കേസിലാണ്പോലീസ് നടപടി. കേസുമായി ബന്ധപ്പെട്ട പാലാ പൊലീസാണ് ഗിരീഷfനെ കസ്റ്റഡിയിലെടുക്കുന്നത്. ഈരാറ്റുപേട്ടയിലെ വിട്ടിലെത്തി പോലീസ് സംഘം റോബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ലോംങ് പെന്‍ഡിങ് വാറന്റ് എറണാകുളത്തെ കോടതിയില്‍ നിന്ന് വന്നിട്ടുണ്ടെന്നും അതിനാല്‍ ഗിരീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തണ മെന്നും പൊലീസ് അറിയിക്കുകയായിരുന്നു. നിയമലംഘനം നടത്തിയതിന്റെ പേരിൽ നേരത്തെ റോബിൻ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത് ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിവരുന്നതിനി ടെയാണ് ബസ് കസ്റ്റഡിയിൽ എടുക്കുന്നത്. തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് ആരോപിച്ചാണ് എംവിഡിയുടെ നടപടി ഉണ്ടായത്. ബസിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവ് ലംഘിക്കുന്ന വിധം ബസ് പെര്‍മിറ്റ് ലംഘനം നടത്തിയെന്നാണ് എംവിഡി ആരോപിച്ചിരിക്കുന്നത്.

തമിഴ്‌നാട് എംവിഡിയും നിയമലംഘനം നടത്തിയതിന് ബസ് പിടിച്ചെടുക്കുകയുണ്ടായി. കേരളത്തിലും തമിഴ്‌നാട്ടിലുമായി മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍ ബസിന് ഒരു ലക്ഷത്തിലധികം രൂപയാണ് പിഴയിടുന്നത്. പിടിച്ചെടുക്കരുത് എന്ന ഹൈക്കോടതി ഉത്തരവുള്ളതിനാലാണ് പിഴയീടാക്കി ആദ്യം വിട്ടയക്കുന്നത്. ഒരു ദിവസം മാത്രം നാലിടത്ത് ബസ് തടഞ്ഞ് പിഴയിട്ടു. ആകെ 37500 രൂപ കേരളത്തില്‍ മാത്രം പിഴ ചുമത്തിയിട്ടുണ്ട്. അതിനു പിറകെ തമിഴ്‌നാട്ടിലെ ചാവടി ചെക്ക് പോസ്റ്റില്‍ വെച്ച് ബസിന് 70,410 രൂപ പിഴ ചുമത്തി. അനുമതിയില്ലാതെ സര്‍വ്വീസ് നടത്തിയതിനാണ് നടപടി. നികുതിയായി 32000 രൂപയും പെനാല്‍റ്റി ടാക്‌സായി 32000 രൂപയുമടക്കമാണ് റോബിന്‍ മോട്ടോഴ്‌സ് അപ്പോൾ അടക്കുന്നത്.

റോബിൻ ബസിനി കുറിവെച്ചുള്ള നടപടികളാണ് എംവിഡി ഉദ്യോഗസ്ഥർ സ്വീകരിച്ചു വന്നിരുന്നത്. സീറ്റ് ബെൽറ്റ് ഇല്ലാതെ കാറോടിച്ചവരെ പോലും എംവിഡി സംഘം ശ്രദ്ധിക്കാതെ വെറുതെ വിടുമ്പോൾ സെൻട്രൽ ഗവർമെൻറ് പെർമിറ്റുള്ള റോബിനോട് മാത്രം പകയോടെ പെരുമാറുന്ന എന്നാണ് ഉയരുന്ന ആക്ഷേപം. എന്നുള്ളതാണ്. ‘തങ്ങൾ സീറ്റ് ബെൽറ്റ് ഇടാതെ പോയിട്ടും അത് ശ്രദ്ധിക്കാതെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ്സിനെ കാത്തുനിന്നു പിടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

എന്തു വിലകൊടുത്തും റോബിൻ ബസിന്റെ യാത്ര തടയുകയാണ് എംവിഡി സംഘത്തിൻ്റെ ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമാണ് 2012 മുതൽ നടക്കുന്ന ചെക്ക് കേസിലെ അറസ്റ്റെന്നതും ചൂണ്ടി കാട്ടുകയാണ്. പക പോക്കലാണിത്. പകവീട്ടലാണിത്. റോബിൻ ബസ് ഉടമയെ തളക്കാൻ മറ്റൊന്നും കിട്ടാതായപ്പോൾ പഴയൊരു കേസിന്റെ പേരിൽ അറസ്റ്റ് ഉള്ളിൽ തള്ളിയിരിക്കുകയാണ് റോബിൻ ബസ് ഉടമയെ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...