കണ്ണൂർ . കണ്ണൂരിലെ കരിക്കോട്ടക്കരിയിൽ 2 മാവോയിസ്റ്റുകൾക്ക് വെടിയേറ്റു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾക്ക് വെടിയേറ്റത്. സംഭവ ശേഷം പരുക്കേറ്റവരുമായി മാവോയിസ്റ്റുകൾ വനത്തിലേക്ക് കടക്കുകയായിരുന്നു. എടിഎസ് ഡിഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുള്ള സംഘവും തണ്ടർബോൾട്ടും വനത്തിനുള്ളിൽ മാവോയിസ്റ്റുകൾ പരിശോധന നടത്തി വരുകയാണ്.
ഏറ്റുമുട്ടൽ കഴിഞ്ഞ ദിവസമാണ് ഉണ്ടായതെന്ന് നടന്നതെന്ന് ഡിഐജി പുട്ട വിമലാദിത്യ അറിയിച്ചു.’പൊലീസ് തിരിച്ചും വെടിവച്ചു. 2 ആയുധങ്ങൾ കണ്ടെത്തി. ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. മാവോയിസ്റ്റുകൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ നടത്തി വരുന്നു’ ഡിഐജി പറഞ്ഞു.
കബനിദളം മാവോയിസ്റ്റ് കമാൻഡർ സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമായാണ് പോലീസ് ഏറ്റുമുട്ടൽ ഉണ്ടായതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ പറയുന്നത്. മാവോയിസ്റ്റു സംഘത്തിൽ 8 പേരാണ് ഉണ്ടായിരുന്നത്. തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു മാവോയിസ്റ്റുകൾ പൊലീസിനുനേരെ വെടി ഉതിർക്കുന്നത്. അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിക്കടുത്ത് ഞെട്ടിത്തോട് മലയിൽ ആയിരുന്നു വെടിവെയ്പ്പ് നടക്കുന്നത്. സംഭവത്തിൽ പൊലീസ് യുഎപിഎ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.