കൊച്ചി . പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയാ യിരുന്ന സിദ്ധാര്‍ത്ഥന്റെ മരണം ഗൗരവകരമായ സംഭവമെന്ന് ഹൈക്കോടതി. മനുഷ്യത്വരഹിതമായ ആക്രമമാണ് വിദ്യാര്‍ത്ഥി നേരിടേണ്ടിവന്നത്. ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെ തിരെ നടപടി വേണമെന്നും ഹൈക്കോടതി പറയുകയുണ്ടായി.
മുന്‍ വിസി എംആര്‍ ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടി ശരിവെച്ചുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശം ഉള്ളത്. വിസിക്കെതിരെ നടപടിയെടുക്കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വിസി വീഴ്ച വരുത്തി. ഇത് ശ്രദ്ധയിൽ പെട്ടാണ് ഗവര്‍ണര്‍ നടപടിയെടുത്തത്. അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. കേസ് നിലവില്‍ സിബിഐ അന്വേഷിച്ചു വരുകയാണ്.