Connect with us

Hi, what are you looking for?

Crime,

കേരളത്തിലെ കരിമണൽ കൊള്ള : തുറുങ്കിലേക്ക് ആദ്യം കർത്ത,രണ്ടും മൂന്നും ഊഴം വീണക്കും പിണറായിക്കും

കൊച്ചി . മാസപ്പടി കേസിൽ ഇ ഡി വിളിപ്പിച്ചിട്ടും ഹാജരാകാതി രിക്കുന്ന CMRL എം ഡി ശശിധരന്‍ കര്‍ത്ത അറസ്റ്റ് ചോദിച്ചു വാങ്ങിയേക്കും. മാസപ്പടിക്കേസിലെ കുറ്റക്കാരെ എല്ലാം തുറുങ്കിലട ക്കുമെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിറകെ കടുത്ത നിയമ നടപടികളിലേക്ക് കടക്കാൻ ഇ ഡി തീരുമാനിച്ചിട്ടുണ്ടെ ന്നാണ് പുറത്ത് വരുന്ന വിവരം. വീണക്കും കർത്തക്കും ഇ ഡി നോട്ടീസ് നൽകും.

മാസപ്പടി കേസില്‍ സിഎംആര്‍എല്ലിലെ മൂന്ന് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചു. എന്നാല്‍ എംഡി ശശിധരന്‍ കര്‍ത്ത അറസ്റ്റ് ഭയന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുരേഷ്‌കുമാര്‍, മാനേജര്‍ ചന്ദ്രശേഖരന്‍, ഐടി വിഭാഗം മേധാവി അഞ്ജു എന്നിവരാണ് തിങ്കളാഴ്ച രാവിലെ ഇ ഡി ഓഫീസിലെ ത്തിയിരുന്നത്. ഏപ്രിൽ എട്ടിന് ഹാജരാകാൻ ഇ ഡി ആവശ്യപെട്ടിരുന്ന വരാണ് അന്ന് ഹാജരാകാതെ തിങ്കളാഴ്ച എത്തി ചില രേഖകൾ മാത്രം കൈമാറിയിരുന്നത്.

കരിമണല്‍ കമ്പനി സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത അടക്കം നാലു പേര്‍ക്കാണ് തിങ്കളാഴ്ച ഹാജരാകാന്‍ ഇ ഡി രണ്ടാം തവണ നോട്ടീസ് നല്കിയത്. ഇ ഡി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സിഎംആര്‍എല്ലിന്റെ ഹര്‍ജി ഹൈക്കോടതി ഇതിനിടെ തള്ളിയിരുന്നതുമാണ്. സിഎംആര്‍എല്ലും വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും തമ്മിലെ സാമ്പത്തിക ഇടപാടിന്റെ രേഖകളും പണം കൈമാറിയ ഇന്‍വോയ്‌സുകളും ലെഡ്ജര്‍ അക്കൗണ്ടും ഹാജരാക്കാന്‍ ആണ് ഇ ഡി നിര്‍ദേശിച്ചിരുന്നത്. വീണക്ക് കിട്ടിയ മാസപ്പടി കരിമണൽ ഖനനത്തിന് വ്യവസ്ഥകളിൽ ഇളവ് കിട്ടാനും മുഖ്യമന്ത്രിയിൽ നിന്ന് സഹായങ്ങൾ ഉണ്ടാകുവാനും നൽകിയ പാരിതോഷികമോ, കൈക്കൂലിയോ ആണെന്ന് തന്നെയാണ് അന്വേഷണ ഏജൻസികൾ വിശ്വസിക്കുന്നത്.

മുഖ്യമന്ത്രി പിണറായിയുടെ മകള്‍ വീണയുടെ എക്സാലോജിക്കിന് 1.72 കോടി രൂപ സിഎംആര്‍എല്‍ നല്കിയതു സംബന്ധിച്ച രേഖകളാണ് തിങ്കളാഴ്ച CMRL ഹാജരാക്കിയത്. ഇല്ലാത്ത സേവനത്തിനുള്ള പ്രതിഫലമാണിതെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ ഉണ്ടായിരുന്നു. ഖനനത്തിനായി മുഖ്യ മന്ത്രി പിണറായി വിജയൻ വഴിവിട്ടു സഹായങ്ങൾ ചെയ്തിരുന്നതായും അധികാര കസേര ദുർവിനിയോഗം ചെയ്തിരുന്നതായും ഉള്ള രേഖ മൂലമുള്ള തെളിവുകളും ഇ ഡി യുടെ കൈകളിൽ എത്തിയിട്ടുണ്ട്.

ആദായ നികുതി വകുപ്പ് പരിശോധനയിലെ വിവരങ്ങളുടെയും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്‌ഐഒ) അന്വേഷണങ്ങള്‍ക്കും പിന്നാലെയാണ് ഇ ഡിയും സംഭവത്തിൽ കേസെടുത്തത്. 1.72 കോടി രൂപ തവണകളായി നല്കിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. പണം നല്കിയത് എന്തു സേവനത്തിനെന്നു വ്യക്തമാക്കാന്‍ ബാങ്ക് രേഖകളും രണ്ടു കമ്പനികളും തമ്മിലുള്ള കരാറുകളും ഉള്‍പ്പെടെയുള്ളവ ഹാജരാക്കാനാണ് ഇ ഡി നിര്‍ദേശിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് വീണക്കും ഇ ഡി നോട്ടീസ് നൽകുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...