സി പി എം നേതാവ് ഇ പി ജയരാജൻ ബി ജെ പിയിലേക്ക് എത്താൻ ദേശീയ നേതാക്കളുമായി ഒരു മേശക്ക് ചുറ്റുമിരുന്നു ചർച്ച നടത്തിയിട്ടുണ്ടെന്ന വിവരങ്ങൾ പുറത്ത്. ബി ജെ പിയുടെ അഖിലേന്ത്യ സെക്രട്ടറിമാരുമായിട്ടായിരുന്നു ടി പി യുടെ ബി ജെ പി പ്രവേശന ചർച്ച നടന്നത്. ആലപ്പുഴയിലെ ബി ജെ പി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാറുമായി നടത്തിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പറഞ്ഞത്. ഇക്കാര്യം ആദ്യം വിളിച്ചു പറഞ്ഞത് ദല്ലാൾ നന്ദകുമാർ ആയിരുന്നെന്നും ശോഭ സുരേന്ദ്രൻ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
ഇ പിക്ക് ബി ജെ പിയിലെത്താൻ ഡൽഹി ചർച്ചക്ക് എത്തുമ്പോൾ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു എന്നതാണ് ശോഭ സുരേന്ദ്രന്റെ വാക്കുകളിൽ വ്യക്തമാവുന്നത്. ബി ജെ പി യുടെ മെമ്പർഷിപ് കാമ്പയിന്റെ കൺവീനറായിയിരുന്ന ശോഭ സുരേന്ദ്രന് പാർട്ടിയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരുമായി രഹസ്യമായി കൂടിക്കാഴ്ച നടത്താൻ അനുമതി ഉണ്ടായിരുന്നു.
ഇത്തരം രാഷ്ട്രീയ അടിയൊഴുക്കുകളിൽ രഹസ്യങ്ങളുടെ കലവറയായ ദല്ലാൾ നന്ദകുമാർ ഇ പി യെ കൂടെ നടന്നു ഇപ്പോൾ ചതിക്കുകയാണോ എന്നതാണ് സംശയിക്കേണ്ടത് – ശോഭ സുരേന്ദ്രൻ ക്രൈമിനോട് പറഞ്ഞു. ശോഭ സുരേന്ദ്രനെ ഒരു പാർട്ടിയിലേക്കും കൊണ്ടുപോകാമെന്ന് ആരും കരുതേണ്ട. അത് ഒരിക്കലും നടക്കാത്ത കാര്യമാണ്. അതിനായി ദല്ലാൾ നന്ദകുമാർ മിനക്കിടെണ്ട. ശോഭ സുരേന്ദ്രൻ ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാറുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.