ന്യൂഡൽഹി . ശ്യാം ബാലകൃഷ്ണൻ കേസിൽ പിണറായി സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി. ശ്യാം ബാലകൃഷ്ണൻ മാവോയിസ്റ്റ് ആണെന്ന സർക്കാർ വാദം തള്ളിയ സുപ്രീം കോടതി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലിസ് തണ്ടർ ബോട്ടിനെ ഉപയോഗിച്ച് പീഡിപ്പിച്ച കേസിൽ ശ്യാം ബാലകൃഷ്ണന് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നിർദേശം നൽകി.
മാവോയിസ്റ്റ് ആണെന്ന് ആരോപിച്ച് ജൈവ കർഷകനായിരുന്ന ശ്യാം ബാലകൃഷ്ണനെ തണ്ടർബോൾട്ട് കസ്റ്റഡിയിൽ പീഡിപ്പിച്ചെന്നാണ് കേസ്. ശ്യാം ബാലകൃഷ്ണന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. വയനാട്ടില്‍ കോറോത്ത് താമസിക്കുന്ന തന്നെ മാവോയിസ്റ്റാണെന്ന് മുദ്രകുത്തി തണ്ടര്‍ബോള്‍ട്ട് സംഘം ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനു സര്‍ക്കാരില്‍ നിന്നും ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ശ്യാം ബാലകൃഷ്ണന്റെ ഹർജിയിൽ ഹൈക്കോടതി ഉത്തരാവായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കേരള സർക്കാർ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്.
മുന്‍ ഹൈക്കോടതി ജഡ്ജിയും കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാനുമായ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരുടെ മകനായ ശ്യാം ബാലകൃഷ്ണന്‍ എഴുത്തുകാരനും വിവര്‍ത്തകനുമാണ്. രണ്ടുവര്‍ഷമായി വയനാട്ടിലെ ജനങ്ങളെ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ പീഡിപ്പിക്കുന്ന നടപടികളാണ് മാവോ വേട്ടയ്ക്കായി സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച തര്‍ബോള്‍ട്ട് സേന ചെയ്യുന്നതെന്നും, എന്നാലിതുവരെ ഒരാളെപ്പോലും പിടികൂടാനായിട്ടില്ലെന്നും ശ്യാം ബാലകൃഷ്ണൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങളുടെ ലംഘനവും മനുഷ്യാവകാശ ലംഘനവുമാണ് തര്‍ബോള്‍ട്ട് സംഘം നടത്തുന്നതെന്നും ഇതു നിയമവിരുദ്ധമാണെന്നുമാണ് ശ്യം ഹൈക്കോടതിയെയും സുപ്രീം കോടതിയെയും ഈ കേസിലൂടെ അറിയിച്ചിരിക്കുന്നത്.