പിണറായി വിജയന്റെയും സി പി എമ്മിന്റെയും സഞ്ചരിക്കുന്ന രഹസ്യങ്ങളുടെ ബോംബാണ് ഇ.പി ജയരാജൻ. ആ ബോംബ് പൊട്ടിത്തെറിച്ചാൽ താൻ നിലം പൊത്തുമെന്നു പിണറായി വിജയനും പാർട്ടി തന്നെ നിലം പരിശാവുമെന്ന് നേതൃത്വത്തിനും പ്രത്യേകിച്ച് എം വി ഗോവിന്ദനും നന്നായി അറിയാം. സി പി എം സെക്രട്ടേറിയറ്റ് യോഗത്തിൽ തനിക്കൊന്നും സംഭവിക്കില്ലെന്ന് ഇ പി ജയരാജണ് നേരത്തെ അറിയാമായിരുന്നു.
തനിക്കെതിരെ എന്തിനാണ് അച്ചടക്ക നടപടി സ്വീകരിക്കു ന്നതെന്നാണ് വിവാദങ്ങൾക്കിടെ൪ ഇ പി മാധ്യമ പ്രവർത്തകരോട് ചോദിച്ചത് ഈ സാഹചര്യത്തിലായിരുന്നു. സി.പി.എമ്മിൻ്റെ ഫണ്ട് റെയ്സർ എന്ന ഓമനപ്പേരുള്ള ഇ.പി ജയരാജൻ തിരുവാ തുറന്നാൽ പലതും നഷ്ടപ്പെടുന്നത് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾക്ക് അറിയാവുന്നതാണ്. ഈ സാഹചര്യത്തിലാണ് ‘അച്ചടക്ക നടപടി’ എന്ന വടി പിണറായിയും പാർട്ടിയും പിറകിലോട്ടു ഒളിപ്പിച്ചത്. എന്നാൽ തനിക്കൊന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസം വിവാദങ്ങൾക്കിടെയിൽ ഇ പി ജയരാജൻ പുലർത്തിയിരുന്നു.
ജാവ്ദേകർ കൂടിക്കാഴ്ചയെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഇപി ജയരാജൻ വിശദീകരിച്ചത് വൈകാരികമായിട്ടായിരുന്നു. ബിജെപിക്കെതിരെയുള്ള തൻ്റെ രാഷ്ട്രീയ പോരാട്ടത്തിന്റെ ചരിത്രം തന്നെ അവതരിപ്പിച്ചു കൊണ്ടാണ് ഇ പി വികാരനിർഭരനാവുന്നത്. ദല്ലാൾ നന്ദകുമാർ തന്നെ കുടുക്കാൻ ശ്രമിച്ചെന്നും കുറേ നാളായി തനിക്കെതിരെ ഗൂഢാലോചന അയാൾ നടത്തുന്നുണ്ടെന്നും ഇ പി പറഞ്ഞു. സെക്രട്ടേറിയേറ്റ് യോഗത്തിൽ മറ്റ് നേതാക്കളാരും ഇ പി ജയരാജനെ ഒരക്ഷരം കുറ്റപ്പെടുത്താൻ മുതിർന്നില്ല എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം. കൂടിക്കാഴ്ചയുടെ വിവരങ്ങൾ പോളിംഗ് ദിനം തുറന്നു പറഞ്ഞത് സംശയങ്ങൾ ഒഴിവാക്കാനെന്നായിരുന്നു എന്നും ദല്ലാളുമായുള്ള ബന്ധം നേരത്ത ഉപേക്ഷിച്ചെന്നും ഇ പി യോഗത്തിൽ പറയുകയുണ്ടായി.
സംഭവത്തിൽ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങാൻ ഇ പി പാർട്ടിയുടെ അനുവാദം തേടുകയായിരുന്നു. ഇടതുമുന്നണിയെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. ജാവ്ദേകറെ കണ്ടതിൽ പ്രത്യേകിച്ച് ഒന്നുമില്ല. ചില മാധ്യമങ്ങളും ഗൂഢാലോചനയിൽ പങ്കാളിയാണ്. ഇ.പി പറഞ്ഞതും ചെയ്തതുമെല്ലാം കണ്ണടച്ച് അംഗീകരിക്കുകyum തലയാട്ടുകയുമാണ് പിണറായി അടക്കം ചെയ്തത്.