വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥൻ്റെ മരണത്തിൽ പ്രതികൾക്കായി സിബിഐ കസ്റ്റഡി അപേക്ഷ നൽക്കുകയാണ്. സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശന്റെ മൊഴി രേഖപ്പെടുത്തുന്ന പിറകെ സിബിഐ പ്രതികളെ ക്സ്റ്റഡിയിൽ എടുക്കും. ചൊവ്വാഴ്ചയാണ് സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശന്റെ മൊഴി സി ബി ഐ രേഖപ്പെടുത്തുക.
സി ബി ഐ എസ്പി സുന്ദർവേലിൻ്റെ നേതൃത്വത്തിലുള്ള നാല് ഉദ്യോഗസ്ഥരാണ് വയനാട്ടിലെത്തി അന്വേഷണം ആരംഭിച്ചിരിക്കു ന്നത്. സിബിഐ ഉദ്യോഗസ്ഥർ ഒരാഴ്ച വയനാട്ടിൽ തുടരും. കേസ് രേഖകളുടെ പകർപ്പ് കൽപ്പറ്റ ഡിവൈഎസ്പി ടിഎൻ സജീവൻ സിബിഐക്ക് നൽകിയിട്ടുണ്ട്. കോടതിയിൽ കേസ് കൈമാറ്റം തിങ്കളാഴ്ച സി ബി ഐ അറിയിക്കും. തുടർന്ന് പോലീസ് അസ്സൽ പകർപ്പുകൾ നൽകുമെന്നാണ് പറയുന്നത്. വിഷയത്തിൽ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മിഷൻ തിങ്കളാഴ്ച കോളജിലെത്തി തെളിവെടുക്കുന്നുണ്ട്. അധ്യാപക, അനധ്യാപക ജീവനക്കാരിൽ നിന്നും മനുഷ്യാവകാശ കമ്മിഷൻ മൊഴി എടുക്കും.
വൈത്തിരി റസ്റ്റ് ഹൗസ് ആണ് സംഘത്തിൻ്റെ ക്യാംപ് ഓഫീസ്. അതേസമയം, സിദ്ധാർത്ഥന്റെ മരണം അന്വേഷിക്കുന്നതിൽ നടപടിക്രമങ്ങൾ വൈകിയതിൽ ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടിയതല്ലാതെ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരിൽ നടപടികൾ ഒന്നും എടുക്കാൻ കൂട്ടാക്കിയിട്ടില്ല.