Connect with us

Hi, what are you looking for?

Kerala

കേരളത്തിൽ അങ്കത്തട്ടിൽ മുസ്‌ലിം ന്യൂനപക്ഷ രാഷ്‌ട്രീയം, ഊതിക്കാച്ചി തിളപ്പിച്ച് പിണറായി

എസ്.ഡി.പി.ഐയുടെ പരസ്യപിന്തുണാ പ്രഖ്യാപനത്തില്‍ ഇടതുമുന്നണിയും യു.ഡി.എഫും ഒരു പോലെ വെട്ടിലായിരിക്കെ, ജീവൻ മരണ പോരാട്ടത്തിനായി മുസ്‌ലിം ന്യൂനപക്ഷ രാഷ്‌ട്രീയക്കളിക്കിറങ്ങിയിരിക്കുകയാണ് പിണറായി. മുസ്‌ലിം ന്യൂനപക്ഷ രാഷ്‌ട്രീയം ആണ് ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലിപ്പോൾ തിളച്ച് മറിയുന്നത്.

പൗരത്വ നിയമം, റിയാസ് മൗലവി വധക്കേസ് വിധി, എസ്ഡിപിഐയുടെ യുഡിഎഫ് പിന്തുണയുമൊക്കെ ന്യൂനപക്ഷ വോട്ട് ബാങ്കിനെ സ്വീധീനിക്കാവുന്ന വിഷയങ്ങളാക്കി എൽഡിഎഫും യുഡിഎഫും ഇളക്കിമറിച്ച് പ്രചാരണം പൊടി പൊടിക്കുകയാണെന്ന് വേണം പറയാൻ. എന്നാലും എൽഡിഎഫും യുഡിഎഫും പരസ്പരം ബിജെപി ഒത്തുകളി എന്ന ആരോപണം തുടർന്നുകൊണ്ടേ ഇരിക്കുന്നുമുണ്ട്.

മതതീവ്രവാദ സംഘടന എന്ന് വിശേഷിപ്പിച്ചുകൊണ്ടിരുന്ന PFI യുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണ ദേശീയതലത്തില്‍ തന്നെ തിരിച്ചടിയാകുമോയെന്ന ആശങ്ക കോണ്‍ഗ്രസിനുള്ളിൽ ശക്തമാകുമ്പോള്‍, സംസ്ഥാനത്ത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായതുപോലുള്ള മുസ്ലീംന്യൂനപക്ഷ ഏകീകരണത്തിന് ഇത് വഴിവയ്ക്കുമോയെന്ന സംശയത്തിൽ പിണറായിയും ഇടതുമുന്നണിയും ഭയപ്പെടുകയാണ്.

പൗരത്വഭേദഗതി നിയമം ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടി മുസ്ലീം വോട്ടുകള്‍ അനുകൂലമാക്കാനുള്ള പ്രചാരണതന്ത്രമാണ് സി.പി.എം ആവിഷ്‌കരിച്ചി രുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബീഫ് വിഷയം ഉയര്‍ത്തി നടത്തിയ പ്രചാരണത്തിന് തുല്യമായ നീക്കമാണ് ഇക്കുറി പൗരഭ്വഭേദഗതിയുമായി ബന്ധപ്പെട്ട് സി.പി.എമ്മും ഇടതുമുന്നണിയും നടത്തി വരുന്നത്. ഇതിലൂടെ കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും ഒരുപോലെ വെട്ടിലാക്കാമെന്നവർ കണക്ക് കൂട്ടുമ്പോൾ കരുവന്നൂർ ഉൾപ്പടെയുള്ള അഴിമതിയുടെ കൂത്തരങ്ങായ ഭരണ കഷ്ടകാലങ്ങൾ പിണറായിക്കും സി പി എമ്മിന്റെയും തലക്ക് മേൽ ഭയപ്പാടിന്റെ കാർമേഘങ്ങളായി ഇരുണ്ടു മൂടുകയാണ്‌.

എസ്.ഡി.പി.ഐ യു.ഡി.എഫിന് പരസ്യപിന്തുണയുമായി രംഗത്തുവന്നത് ഇടത് മുന്നണിക്കാകെ ഭയമുണ്ടാക്കിയിട്ടുണ്ട്. SDPI യുടെ പരസ്യപിന്തുണ തിരിച്ചടിയാകുമോ എന്ന ആശങ്കയിൽ തന്നെയാണ് എൽ ഡി എഫ് ഇപ്പോൾ. പൊതുവേ മുസ്ലീംവിഭാഗങ്ങള്‍ക്കിടയിലെ തീവ്രനിലപാടുള്ള സംഘടനയായ എസ്.ഡി.പി.ഐ തന്നെ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ മറ്റുവിഭാഗങ്ങള്‍ തങ്ങളുടെ പ്രചാരണത്തെ വിലമതിക്കില്ലെന്നു സി.പി.എമ്മിനു നന്നായി മനസ്സിലായിക്കഴിഞ്ഞു.

മുസ്ലീ-ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഫലമായിരിക്കും ഇക്കുറിയും ഇടത് മുന്നണിക്ക് കേരളത്തിൽ ഉണ്ടാവുക. അതേസമയം, എസ്.ഡി.പി.ഐയുടെ പിന്തുണ ഗുണം ചെയ്യുമെന്ന് വിലയിരുത്തലുണ്ടെങ്കിലും അത് ചില തിരിച്ചടികള്‍ക്ക് കാരണമായേക്കുമെന്ന ഭയം കോണ്‍ഗ്രസ് കേന്ദ്രങ്ങളിൽ ഉണ്ട്. മിക്കവാറും എല്ലാ മണ്ഡലങ്ങളിലും നല്ലൊരു വോട്ടുഷെയര്‍ എസ്.ഡി.പി.ഐക്കുണ്ട്. 5000നും 50000 നും ഇടയ്ക്ക് വോട്ടുകള്‍ പല മണ്ഡലങ്ങളിലായുണ്ട്. വളരെ ശക്തമായ മത്സരം നടക്കുന്നിടത്ത് SDPI വോട്ടുകൾ ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.

എന്നാലും മുന്‍കാലങ്ങളില്‍ സ്വീകരിച്ച നിലപാടുകളും പ്രസ്താവനകളും തിരിച്ചടിയാകുമോയെന്ന ആശങ്ക പല നേതാക്കൾക്കും ഉണ്ട്. തങ്ങളുടെ പ്രവര്‍ത്തകരെ അതിക്രൂരമായി കൊലചെയ്തവരുടെ വോട്ടുകള്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നുവെന്ന പ്രചാരണവും ഇടതുകേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നതും കോൺഗ്രസിനെ ഭയപ്പെടുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ വോട്ടുകള്‍ വേണ്ടെന്ന് പരസ്യമായി പറയാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് കോൺഗ്രെസ്സിനുള്ളത്. മാത്രമല്ല, എസ്.ഡി.പി.ഐയുടെ പരസ്യപിന്തുണ കാരണം പരമ്പരാഗതമായി ലഭിച്ചിരുന്ന ഭൂരിപക്ഷവോട്ടുകളിൽ മാറ്റി മറിച്ചിലുകൾ ഉണ്ടാകുമെന്ന ഭീതിയും സംശയവും ഉണ്ട്.

പരസ്യപിന്തുണ ദേശീയതലത്തില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനുണ്ട്. വയനാട്ടില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ നിന്നും ലീഗിന്റെ പതാക പോലും ഒഴിവാക്കിയത് ദേശീയതലത്തില്‍ മറ്റുതരത്തിലുള്ള പ്രചാരണത്തിന് തടയിടാനായിരുന്നു. ഇതിനിടെയാണ് എസ്.ഡി.പി.ഐയുടെ പരസ്യപിന്തുണ എത്തുന്നത്. ഇത് ബി.ജെ.പി ദേശീയതലത്തില്‍ വലിയ ആയുധമാക്കുമോ എന്നും കോണ്‍ഗ്രസ് നേതാകൾ ഭയപ്പെടുന്നു. അതേസമയം, എസ്.ഡി.പി.ഐ, യു ഡി എഫിന് പ്രഖ്യാപിച്ച പരസ്യപിന്തുണയില്‍ ആഹ്‌ളാദിക്കുകയാണ് എന്‍.ഡി.എ. ഇതിലൂടെ ഭൂരിപക്ഷവോട്ടുകള്‍ കൂടുതലായി തങ്ങള്‍ക്ക് അനുകൂലമാക്കാ നാവുമെന്ന കണക്ക് കൂട്ടലിലാണ് എൻ ഡി എ .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...