ന്യൂഡൽഹി . 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുൻ ടെലികോം മന്ത്രി എ രാജക്കും ഡിഎംകെ നേതാവ് കനിമൊഴിക്കും ഡൽഹി ഹൈക്കോടതിയിൽ തിരിച്ചടി. ഇരുവരേയും വിചാരണക്കോടതി കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്തുള്ള സിബിഐയുടെ അപ്പീൽ ഇതാണ് ഡൽഹി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചി രിക്കുന്നത്.
കേസില്‍ പ്രതികളായ യുപിഎ കാലത്തെ സർക്കാർ ഉദ്യോഗസ്ഥർ ക്കെതിരെയും ഹർജിയില്‍ അന്വേഷണം ആവശ്യപ്പെടുന്നതാണ് സി ബി യുടെ അപ്പീൽ. 2017 ഡിസംബറിലാണ് പ്രത്യേക കോടതി എ രാജയെയും കനിമൊഴിയെയും ഉദ്യോഗസ്ഥരെയും കുറ്റവിമുക്ത രാക്കി വിധി പറയുന്നത്. ഇതിനെതിരെ 2018ല്‍ തന്നെ സിബിഐ അപ്പീല്‍ നല്‍കി. അപ്പീല്‍ നിലനില്‍ക്കുമെന്ന് ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ പറഞ്ഞു. വിശദമായ പരിശോധന ആവശ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. മെയ് 28ന് അപ്പീലില്‍ കോടതി വാദം കേള്‍ക്കുന്നതാണ്.