തിരുവനന്തപുരം . കേരള സര്‍വകലാശാലാ യുവജനോത്സവ വിധി കർത്താക്കളെ മർദ്ദിക്കാൻ എസ് എഫ് ഐ ഇടിമുറിയാക്കിയത് സി പി എമ്മിന്റെ എംപ്‌ളോയിസ് യുണിയന്‍ ഓഫീസ്. വിധി നിര്‍ണയത്തില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ചു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച വിധി കർത്താക്കളെ ആയുധങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചു മര്‍ദ്ദിച്ചതതില്‍ ഇടത് അനുകൂല സംഘടനാ നേതാക്കളെയും പ്രതികളാക്കേണ്ടി വരും.
ആത്മഹത്യ ചെയ്ത വിധികര്‍ത്താവ് ഷാജി ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ചത് കേരള സര്‍വ്വകലാശാല സിപിഎം ആനുകൂല ജീവനക്കാരുടെ സംഘടന ഓഫീസ് ആയ എംപ്‌ളോയിസ് യുണിയന്‍ ഓഫീസില്‍ വെച്ചായിരുന്നു. കേരള യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് സെനറ്റ് ഹൗസ് ക്യാമ്പസിലുള്ള ഓഫീസ് പാര്‍ട്ടി ഓഫീസ് പോലെ ആണ് അക്ഷരാർത്ഥത്തിൽ കാലാകാലങ്ങളായി പ്രവര്‍ത്തിച്ചു വരുന്നത്. ജീവനക്കാരുടെ സംഘടന ഓഫീസില്‍ മാരകായുധങ്ങളും ഇടിമുറി എന്നതും എന്നത് ഗുരുതര വിഷയമായി കാണേണ്ടതാണ്.
എംപ്‌ളോയിസ് യുണിയന്‍ ഭാരവാഹികള്‍ക്ക് ഇക്കാര്യത്തിൽ പ്രസ്താവനയിറക്കി ഉത്തരം പറഞ്ഞാൽ ഒട്ടു രക്ഷപ്പെടാനും ആവില്ല. ഇവിടെ വെള്ളമോ ഭക്ഷണമോ നല്‍കാതെ മണിക്കൂറുകളോളം ഷാജി ഉള്‍പ്പെടെയുള്ളവരെ തടവിലാക്കി എസ്എഫ്‌ഐ ജോയിന്റ് സെക്രട്ടറി അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലുള്ള എസ് എഫ് ഐ നേതാക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത്.
സി പി എമ്മിന്റെ എംപ്‌ളോയിസ് യുണിയന്‍ സര്‍വ്വകലാശാല പൈതൃക കെട്ടിടങ്ങളിലൊന്നായ ഈ കെട്ടിടം അനധികൃതമായി കൈയ്യറിയതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. ഇടിമുറി ഒരുക്കി മര്‍ദ്ദനത്തിന് എല്ലാ ഒത്താശയും ചെയ്ത എംപ്‌ളോയിസ് യുണിയന്‍ ഭാരവാഹികള്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യമാണ് ഇതോടെ ഉയരുന്നത്. സര്‍വ്വകലാശാല രജിസ്ട്രാര്‍, സ്റ്റുഡന്‍സ് കോര്‍ഡിനേറ്റര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന എംപ്‌ളോയിസ് യുണിയന്‍ ഓഫീസ് ഉടനടി സീല്‍ ചെയ്യണമെന്നും ആവശ്യപ്പെടു ന്നുണ്ട്.