മലപ്പുറം . അമ്മയും കാമുകനും ചേര്‍ന്നു പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി റെയില്‍വേ സ്റ്റേഷനിൽ ഉപേക്ഷിച്ചു. മലപ്പുറം തിരൂരിലാണു സംഭവം. സംഭവത്തിൽ തമിഴ്‌നാട് കടലൂര്‍ സ്വദേശികളായ ജയസൂര്യന്‍, ശ്രീപ്രിയ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു മാസം മുന്‍പാണു കൊല നടത്തിയതെന്നാണു പൊലീസ് പറയുന്നത്.
യുവതി കടലൂരിൽ നിന്ന് ഭര്‍ത്താവ് മണിപാലനെ വേണ്ടെന്നു വെച്ച് മൂന്നു മാസം മുൻപ് തിരൂരിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടി ഇവരുടെ കൂടെയില്ലാത്തതിനാല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
മൂന്ന് മാസം മുന്‍പ് കുഞ്ഞിനെ കൊന്നതാണെന്ന് അമ്മ ശ്രീപ്രിയ പൊലീസിനു മൊഴി നല്‍കി. ജയസൂര്യനും അച്ഛനും ചേര്‍ന്നാണ് കുഞ്ഞിനെ കൊന്നതെന്നും മൃതദേഹം ട്രെയിനില്‍ കൊണ്ടുപോയി തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു സ്റ്റെപ്പില്‍ ഉപേക്ഷിച്ചെന്നും യുവതി മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. യുവതിയുമായി പൊലീസ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു.
കൊലപാതകത്തില്‍ യുവതിയുടെ കാമുകന്റെ പിതാവിനും മാതാവിനും പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചെന്ന് ബന്ധുവായ വിജയ പറയുന്നു. അമ്മയെ പൂട്ടിയിട്ട ശേഷമായിരുന്നു കുഞ്ഞിനെ പൈപ്പ് ഉപയോഗിച്ച് അടിച്ചതെന്നും ബന്ധു പറഞ്ഞു.