കൊല്ലം . പൊന്നു പോലെ വളർത്തിയ ഏക മകൾ ആൺസുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത് കൊല്ലത്ത് മാതാപിതാക്കൾ അമിത അളവിൽ ഉറക്കുഗുളിക കഴിച്ച് ജീവനൊടുക്കി. പാവുമ്പ സ്വദേശികളായ സൈനികൻ ഉണ്ണികൃഷ്ണ പിള്ള, ഭാര്യ ബിന്ദു എന്നിവരാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാത്രിയോടെ ദമ്പതികൾ അമിത അളവിൽ ഉറക്കുഗുളിക കഴിക്കുകയാണ് ഉണ്ടായത്.
ദമ്പതികളെ വീടിനു പുറത്തുകാണാത്തതിനെ തുടർന്ന് പ്രദേശവാസികൾ വീട്ടിലെത്തി അന്വേഷിക്കുമ്പോഴാണ് കിടപ്പുമുറിയിൽ ഇവരെ അവശനിലയിൽ കാണുന്നത്. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തി അൽപ്പ സമയത്തിനുള്ളിൽ ബിന്ദു മരിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെഉണ്ണികൃഷ്ണ പിള്ളയും മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് നൽകും.
കഴിഞ്ഞ ദിവസം ഇവരുടെ ഏകമകൾ ആൺസുഹൃത്തിനൊപ്പം വീട്ടിൽ നിന്ന് ഇറങ്ങി പോയിരുന്നു. തുടർന്ന് ഇരുവരും വലിയ മനോവിഷമത്തിലായിരുന്നു. ഇവരുടെ കിടപ്പുമുറിയ്‌ക്കുള്ളിൽ നിന്നും ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തു. മകളെ മൃതദേഹങ്ങൾ കാണിക്കരുതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഉണ്ണികൃഷ്ണ പിള്ള വൃക്കരോഗിയാണ്. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ അദ്ദേഹം അവധിയ്‌ക്ക് നാട്ടിൽ എത്തിയതാണ്. ബിന്ദുവുമൊത്ത് തിരികെ ജോലി സ്ഥലത്തേക്ക് പോകാനിരിക്കെ ആയിരുന്നു മകൾ ആൺസുഹൃത്തിനൊപ്പം പോവുന്നത്.