തികഞ്ഞ പരാജയമായ വനം മന്ത്രി ശശീന്ദ്രൻ രാജി വെക്കണമെന്നും വയനാട് എം പിയെ പഴിചാരി രക്ഷപ്പെടാം എന്ന് വനം വകുപ്പും പിണറായി സർക്കാരും കരുതേണ്ടെന്നും വയനാട് വന്യജീവി ആക്രമണ സംഭവങ്ങളിൽ കോൺഗ്രസ്.
സോളാർ ഫെൻസിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തീകരിക്കാൻ ഗവർമെൻ്റിന് കഴിഞ്ഞിട്ടില്ല. വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവ ർക്ക് ഉള്ള നഷ്ടപരിഹാരം 3 വർഷമായി മുടങ്ങിക്കിടക്കുകയാണ്, 12 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ ഈയിനത്തിൽ നൽകാനുള്ളത്.
വയനാട് വന്യജീവി ആക്രമണ വിഷയം സംസ്ഥാന ഗവർമെന്റിന്റെ അധികാര പരിധിയിൽപെടുന്ന പ്രാദേശിക വിഷയമാണെന്നും അതിൽ എംപിയല്ല നടപടി എടുക്കേണ്ടതെന്നും കോൺഗ്രസ് ഫേസ് ബുക്കിൽ കുറിച്ചു. സംസ്ഥാന സർക്കാർ ചെയ്യേണ്ട യാതൊന്നും ചെയ്യാതെ പാർലമെന്റ് എംപിയെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് സിപിഎം ശ്രമം.
വനം വകുപ്പിന്റെ ശുദ്ധ അനാസ്ഥയാണ് വയനാട്ടിൽ സംഭവിക്കുന്നത്. പിണറായി വിജയന്റെ സർക്കാർ വയനാട്ടിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. ഇവിടത്തെ സംസ്ഥാന സർക്കാർ ഒന്നും ചെയ്യാതിരുന്നിട്ട് ആ കഴിവുകേട് മറച്ച് വെക്കാൻ സിപിഎം നടത്തുന്ന പ്രചരണ വേലകൾ കൊണ്ട് വയനാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാം എന്ന ധാരണ വേണ്ടെന്ന് കോൺഗ്രസ് ഫേസ് ബുക്കിൽ കുറിച്ചു.
കോൺഗ്രസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:
വയനാട് വിഷയം കേരള ഗവർമെൻ്റിൻ്റെ അധികാര പരിധിയിൽ പെടുന്ന പ്രാദേശിക വിഷയം ആണ്. എംപിയല്ല നടപടി എടുക്കേണ്ടത്. എം പി കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഇടപെടണം എന്ന് പറഞ്ഞ് ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. വന്യമൃഗ ആക്രമണങ്ങൾ തടയാനുളള ഫെൻസിംഗ് അടക്കമുള്ള കാര്യങ്ങളിൽ ഇവിടെ കുടിശ്ശിക കിടക്കുകയാണ്. സോളാർ ഫെൻസിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തീകരിക്കാൻ ഗവർമെൻ്റിന് കഴിഞ്ഞിട്ടില്ല. വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവർക്ക് ഉള്ള നഷ്ടപരിഹാരം 3 വർഷമായി മുടങ്ങിക്കിടക്കുകയാണ്, 12 കോടിയോളം രൂപ സംസ്ഥാന സർക്കാർ ഈയിനത്തിൽ നൽകാനുണ്ട്.
ഒരു സംസ്ഥാന സർക്കാർ ചെയ്യേണ്ട യാതൊന്നും ചെയ്യാതെ പാർലമെൻ്റ് എംപി യെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് സിപിഎം ശ്രമിക്കുന്നത്. വനം വകുപ്പിൻ്റെ ശുദ്ധ അനാസ്ഥയാണ് വയനാട്ടിൽ സംഭവിക്കുന്നത്. പിണറായി വിജയൻ്റെ ഗവർമെൻഡ് വയനാട്ടിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. ഇവിടത്തെ സംസ്ഥാന സർക്കാർ ഒന്നും ചെയ്യാതിരുന്നിട്ട് ആ കഴിവ് കേട് മറച്ച് വെക്കാൻ സിപിഎം നടത്തുന്ന പ്രചരണ വേലകൾകൊണ്ട് വയനാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാം എന്ന ധാരണ വേണ്ട. വയനാട്ടുകാർ സംസ്ഥാന ഭരണകൂടത്തോട് ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. എന്തു കൊണ്ട് വന്യജീവി ആക്രമണം തടയുന്നതിനുള്ള ഫെൻസിംഗ് വർക്കുകൾ ചെയ്യുന്നില്ല. എന്ത് കൊണ്ട് പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരം കൊടുക്കുന്നില്ല.
സംസ്ഥാനം കൊടുക്കേണ്ട 12 കോടി രാഹുൽ ഗാന്ധി എം. പി യോണാ കൊടുക്കേണ്ടത്? സംസ്ഥാന സർക്കാറും വനം വകുപ്പും ചെയ്യേണ്ട സുരക്ഷാ കവചങ്ങൾ തീർക്കേണ്ടത് എം പിയോണോ ? രാഹുൽ ഗാന്ധിയെ എം പിയായി വയനാട്ടുകാർ തിരഞ്ഞെടുത്തത് പാർലമെന്ററിൽ വയനാടിൻ്റെ ശബ്ദമാകാനാണ് . അതായാൾ കൃത്യമായി ചെയ്യുന്നുണ്ട് . ഏറ്റവും കൂടുതൽ എം .പി ഫണ്ട് മണ്ഡലത്തിന് വേണ്ടി നൽകിയ എം.പിയാണ് രാഹുൽ ഗാന്ധി. ഒരു എംപി എന്ന നിലയിൽ ഈ നാടിൻ്റെ എല്ലാ വിഷയങ്ങളിലും നമ്മുടെ ശബ്ദമാകാൻ രാഹുൽ ഗാന്ധി കൂടെയുണ്ട്.
സംസ്ഥാന സർക്കാറിൻ്റെ കെടുകാര്യസ്ഥതയും കഴിവില്ലായമയും മറച്ച് വെക്കാൻ എം പി യെ പഴിചാരി രക്ഷപ്പെടാനുള്ള സി പി എം തന്ത്രമൊന്നും വയനാട്ടിൽ ചിലവാകില്ല എന്ന് മാത്രം ഓർക്കുക. ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ തികഞ്ഞ പരാജയമായ ശശീന്ദ്രൻ എത്രയും പെട്ടന്ന് വനം വകുപ്പ് മന്ത്രി സ്ഥാനം ഒഴിയുകയും, പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരം സർക്കാർ കുടിശ്ശിക ഉൾപ്പെടെ കൊടുത്ത് തീർക്കുക. വന്യജീവി ആക്രമണം തടയാൻ ഉള്ള നടപടികൾ സംസ്ഥാന സർക്കാർ എത്രയും പെട്ടെന്ന് ആരംഭിക്കുകയും ചെയ്യുക. ഫെഡറൽ വ്യവസ്ഥ നിലവിലുള്ള ഈ രാജ്യത്ത് സംസ്ഥാന സർക്കാർ തങ്ങളുടെ പരിധിയിലുള്ള ജോലികൾ സമയബന്ധിതമായി തീർക്കുക. പാർലമെൻ്റ് എംപി ചെയ്യേണ്ടതെല്ലാം രാഹുൽ ഗാന്ധി വയനാടിന് വേണ്ടി ചെയ്യുന്നുണ്ട്. അത് വയനാട്ടിലെ ജനത്തിനറിയാം. ആരെയെങ്കിലും പഴി ചാരി രക്ഷപ്പെടാം എന്ന് വനം വകുപ്പും പിണറായി സർക്കാരും കരുതുന്നുണ്ടെങ്കിൽ ആ വ്യാമോഹം എത്രയും പെട്ടന്ന് ഉപേക്ഷിക്കുക.