കേന്ദ്ര നിര്‍ദേശത്തെ തുടർന്ന് രാജ്ഭവന് പിറകെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ സുരക്ഷയും സിആര്‍പിഎഫ് ഔദ്യോഗികമായി ഏറ്റെടുത്തു. സുരക്ഷ ഒരുക്കാനുള്ള കമാന്‍ഡോ സംഘം രാജ്ഭവനില്‍ എത്തി. ഇഡസ് പ്ലസ് സുരക്ഷയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവര്‍ണര്‍ക്കായി ഒരുക്കിയിട്ടുള്ളത്.
നിലയ്ക്കലിൽ ഗവര്‍ണര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര തീരുമാനം ഉണ്ടാവുന്നത്. എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ ഗവര്‍ണര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. എഫ്‌ഐആറിന്റെ പകര്‍പ്പ് കൈയില്‍ കിട്ടിയ ശേഷം രണ്ടുമണിക്കൂര്‍ നേരം നീണ്ട കുത്തിയിരിപ്പ് സമരം ഗവർണർ അവസാനിപ്പിക്കുകയായിരുന്നു. എസ്എഫ്‌ഐ പ്രതിഷേധത്തിനെതിരെ കൈകൊണ്ട നിലപാടുകളിൽ പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉയർന്നിരുന്നു.
കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തില്‍ പരിപാടിക്കായി ഗവര്‍ണര്‍ പോകുമ്പോഴാണ് കരിങ്കൊടിയുമായി എസ് എഫ് ഐ ക്കാർ ഗവർണറെ വഴിയിൽ തടയുന്നത്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധി ച്ചവര്‍ക്ക് നേരെ പൊലീസ് കടുത്ത വകുപ്പുകൾ ഒടുവിൽ ചുമത്തി. ആദ്യം ഏഴു പേർക്ക് എതിരെ മാത്രം കേസെടുത്ത് ബാക്കി എസ് എഫ് ഐ ക്കാരെ പോലീസ് രക്ഷിക്കാനുള്ള നാടകവും നടത്തി.
ഗവർണർ ശക്തമായ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് കൊല്ലം ജില്ലാ സെക്രട്ടറി ഉള്‍പ്പടെ 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് എടുക്കുന്നത്. കേസ്. ഗവര്‍ണര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്ന ഐപിസി 124 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഗവര്‍ണറുടെ വാഹനം തടഞ്ഞു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നിവ ഉൾപ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.