മലപ്പുറം . സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എസ് എഫ് ഐ യുടെ ഭീക്ഷണി. ഗവർണറുടെ ജീവന് ഭീക്ഷണി ഉയർത്തിയിരിക്കുകയാണ് കേരളം ഭരിക്കുന്ന സി പി എമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ. അതിരു വിട്ട കളിയാണ് പൊന്നാനിയിൽ നടത്തിയിരിക്കുന്നതെന്നു വേണം പറയാൻ. കോൺഗ്രസ് നേതാവ് പി ടി മോഹനകൃഷ്‌നെ അനുസ്മരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബുധനാഴ്ച പൊന്നാനിയിൽ എത്തുകയാണ്.
11 മണിയോടെയാണ് ഗവർണർ പൊന്നാനിയിൽ എത്തുക. ഗവർണറുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് പൊന്നാനിയിൽ ഗവർണർക്ക് എതിരായി പ്രതിഷേധ ബാനറുകളും എസ്എഫ്‌ഐ പ്രവർത്തകർ ഇതോടെ ഉയർത്തി. ‘മിസ്റ്റർ ചാൻസ്‌ലർ യു ആർ നോട്ട് വെൽക്കം ഹിയർ മിസ്റ്റർ, ചാൻസ്‌ലർ ഇത് നിങ്ങളുടെ ബ്ലഡി ക്രിമിനൽസുകൾ ഒരുപാടുള്ള സ്ഥലമാണ് സൂക്ഷിക്കുക’ തുടങ്ങിയ ഭീഷണി സന്ദേശങ്ങൾ അടങ്ങിയതാണ് ബാനറുകൾ.
എസ്എഫ്‌ഐ പ്രവർത്തകർ മലപ്പുറം ജില്ലയിലെ എരമംഗലത്ത് രണ്ട് ഭാഗങ്ങളിലായി ഉയർത്തിയിരിക്കുന്ന ബാനറുകളിലെ പറഞ്ഞിരിക്കുന്നത് ഗവർണറുടെ ജീവന് നേരെയുള്ള ഭീക്ഷണികളാണ്. ഗവർണറുടെ സന്ദർശനത്തിനോടനുബന്ധിച്ച് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിനായി ഗവർണർ ഇടുക്കിയിൽ പോയിരുന്നു. അവിടെ എത്തിയ ഇടത് മുന്നണി പ്രവർത്തകർ അസഭ്യ മുദ്രാവാക്യങ്ങൾ ഉയർത്തി എത്തുകയുണ്ടായി. എന്നാൽ ഭീഷണികളൊന്നും വകവയ്‌ക്കാതെ ഗവർണർ പരിപാടിയിൽ പങ്കെടുthth മടങ്ങുകയായിരുന്നു.