ട്രെയിൻ യാത്രക്കിടെ യാത്രക്കാരിയായ യുവതിയുടെ മുന്നിൽ നിന്ന് സ്വയംഭോഗം ചെയ്ത ഇന്ത്യകാരനായ യുവാവിന് ശിക്ഷ വിധിച്ച് ലണ്ടൻ കോടതി. മുകേഷ് ഷാ എന്ന ഇന്ത്യൻ വംശജനെ ഒമ്പത് മാസത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. അണ്ടർഗ്രൗണ്ട് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ കമ്പാർട്ടുമെന്റിൽ ഒറ്റക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ മുന്നിൽ നിന്നാണ് ഇയാൾ സ്വയംഭോഗം ചെയ്യുന്നത്.
ലണ്ടനിൽ 2022 നവംബർ 4ലാണ് സംഭവം. യുവതിയെ ഭയപ്പെടുത്തുന്നതും, അസ്വസ്ഥയാക്കുന്നതുമായ സംഭവം നടന്നിട്ടും ചിത്രം പകർത്തുന്നതിലും പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനും ധൈര്യം കാണിച്ച യുവതിയെ ബിടിപി ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ മാർക്ക് ലൂക്കർ അഭിനന്ദിക്കുകയുണ്ടായി. വടക്കൻ ലണ്ടനിലെ വെംബ്ലിയിലാണ് 43കാരനായ മുകേഷ് ഷാ താമസം. ലണ്ടൻ ഇന്നർ ക്രൗൺ കോടതിയാണ് ഉത്തരവിട്ടത്. ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിലും ഇയാളെക്കൊണ്ട് ഒപ്പിടുവിച്ചു.
2022 നവംബർ 4 ന് രാത്രി 11.40 ഓടെ സഡ്‌ബറി ടൗണിനും ആക്‌ടൺ ടൗണിനുമിടയിൽ ആളൊഴിഞ്ഞ കമ്പാർട്ട്മെന്റിൽ യുവതി ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് മുകേഷ് ഷാ ട്രെയിനിൽ കയറിയത്. നിറയെ സീറ്റുകൾ വേറെ ഉണ്ടായിട്ടും യുവാവ് യുവതിയുടെ അഭിമുഖമായി തന്നെ ഇരുന്നു. തുടർന്ന് അയാൾ സ്വകാര്യഭാഗങ്ങൾ പുറത്തിടുയും സ്വയംഭോഗം ചെയ്യുകയും ആണ് ഉണ്ടായത്. യുവതി എതിർത്തെങ്കിലും അയാൾ കൂട്ടാക്കാൻ തയ്യാറായില്ല. തുടർന്ന് യുവതി ഫോണിൽ വീഡിയോ പകർത്തി. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പൊലീസിനെ സമീപിക്കുക യായിരുന്നു.