കറാച്ചി . ആഗോള ഭീകരനും ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന തലവനുമായ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് പുറത്ത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവേശ്യയിൽ ഭാവല്‍പൂര്‍ പള്ളിയില്‍ നിന്ന് മടങ്ങുമ്പോൾ ഭീകരന്റെ കാറ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
പുതുവത്സര ദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ യായിരുന്നു സ്ഫോടനം നടക്കുന്നത്. ആക്രമണം നടത്തിയത് അജ്ഞാത സംഘമാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ എക്‌സ് അക്കൗണ്ടുകള്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കിട്ടിയിട്ടില്ല. സംഭവത്തെ സംബന്ധിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.
രണ്ടുമാസങ്ങള്‍ക്കുമുമ്പ് മസൂദ് അസ്ഹര്‍ വലം കൈയായ ഭീകരന്‍ മൗലാന രഹീം ഉല്ലാ താരീക്ക് സമാനതരത്തിൽ കൊല്ലപ്പെട്ടിരുന്നു. അജ്ഞാതനായ ഒരു വ്യക്തി ഇയ്യാളെ കറാച്ചിയില്‍ വച്ച് വെടിവയ്ച്ചു കൊല്ലുകയായിരുന്നു. കാണ്ഡഹാര്‍ ഹൈജാക്കിങ് സംഭവത്തില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന വിവിധ ഭീകര പ്രവര്‍ത്തനങ്ങളില്‍ മസൂദിന്റെ പങ്കിനെ കുറിച്ച് തെളിവുകള്‍ ഉണ്ട്. മസൂദിനെ കൈമാറണമെന്നും ഭീകരത പ്രോത്സാഹിപ്പിക്കരുത് എന്നും കാണിച്ച് പാക്കിസ്ഥാന്‍ സർക്കാരിനോട് ഇന്ത്യ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇതിനോട് ഒക്കെ പാക്ക് സര്‍ക്കാര്‍ മുഖതിരിക്കുകയായിരുന്നു.