തിരുവനന്തപുരം . ‘ആടുതല്ലിയായ പണിക്കാരന് എത്ര വകുപ്പ് നൽകിയാലും അത് തനിക്ക് കൂടി കൈയ്യിട്ടു വാരാമല്ലോ?’ ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളിയുടെയും സത്യ പ്രതിജ്ഞക്ക് പിറകെ വകുപ്പുകൾ വീതം വെച്ചപ്പോഴും പിണറായി തന്നിഷ്ടക്കാരെ വിട്ടില്ല.
പുതിയ മന്ത്രിമാരായി കെബി ഗണേഷ്കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളിലും അന്തിമ തീരുമാനം എടുക്കുകയായിരുന്നു. രണ്ടു മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതോടെ നിലവിലെ മന്ത്രിഇഷ്ട്ടപെട്ട വിഎന്‍ വാസവന് കൂടുതലായി ഒരു വകുപ്പിന്‍റെ ചുമതല കൂടി നല്‍ക്കുകയായിരുന്നു പിണറായി.
പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് മുഖ്യ മന്ത്രി നൽകി ഗവര്‍ണര്‍ അംഗീകരിച്ച പട്ടികയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മന്ത്രി കെബി ഗണേഷ്കുമാറിന് നേരത്തെ തീരുമാനിച്ച പ്രകാരം ഗതാഗത വകുപ്പ് തന്നെ നല്‍കി. അത് മാറ്റിയാൽ പല പരിണിത ഫലങ്ങളും ഉണ്ടാകുമെന്ന ഭയം ഉള്ളത് കൊണ്ട് കൂടിയാണത്. സിനിമ വകുപ്പ് കൂടി ഗണേഷ് ആവശ്യപ്പെട്ടിരുന്നെങ്കിലും കൊടുത്തില്ല. അതേസമയം, രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നൽകാൻ കൂട്ടാക്കിയില്ല. വലിയ ഗുണമുള്ള വകുപ്പായതിനാലാണ് കടന്നപ്പള്ളിക്ക് ആ വകുപ്പ് നൽകാതിരുന്നത്. രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്ഥ വകുപ്പുകളാണ് രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് നല്‍കിയിരിക്കുന്നത്. വിഎന്‍ വാസവന് സഹകരണ വകുപ്പിനൊപ്പം തുറമുഖ വകുപ്പ് കൂടി അധികമായി നല്‍കിയിരിക്കുകയാണ്.
സിനിമ വകുപ്പ് കൂടി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനിക്കുകയായിരുന്നു. പാർട്ടിക്കുള്ളിൽ സജി ചെറിയാൻ നടത്തിയ സമ്മർദങ്ങളെ തുടർന്നാണിത്. നിലവില്‍ ഗതാഗത വകുപ്പ് മാത്രം ഗണേഷിന് നല്‍കാനായിരുന്നു സിപിഎം തീരുമാനം. ഈ തീരുമാനം ശരിവച്ചുകൊണ്ടാണ് സര്‍ക്കാര്‍ വകുപ്പുകള്‍ സംബന്ധിച്ച അന്തിമ പട്ടിക ഗവര്‍ണര്‍ക്ക് നൽകുന്നത്.
രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് അഹമ്മദ് ദേവര്‍കോവില്‍ കൈകാര്യം ചെയ്തിരുന്ന തുറമുഖ വകുപ്പ് ലഭിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെ ങ്കിലും വകുപ്പുകള്‍ സംബന്ധിച്ച അന്തിമ പട്ടികയില്‍ അത് അപ്രത്യക്ഷമായി. രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണ് പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ്കുമാറും സത്യപ്രതിജ്ഞ ചെയ്യുന്നത്.