കാസര്‍ഗോഡ് . ട്രെയിനില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ പള്ളി വികാരി കാസർഗോഡ് റെയില്‍വേ പൊലീസിന്റെ പിടിയിലായി. മംഗളൂരു ബണ്ട്വാളില്‍ താമസിക്കുന്ന മലയാളിയായ ജേജിസ് ആണ് ട്രെയിനില്‍ വെച്ച് നഗ്നതാപ്രദര്‍ശനം നടത്തി അറസ്റ്റിലായിരിക്കുന്നത്.
എഗ്മോര്‍ എക്‌സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. 48 വയസുകാരനായ ഇയാള്‍ കോയമ്പത്തൂരില്‍ പള്ളി വികാരിയാണ്. മലപ്പുറം സ്വദേശിനിയായ 34 വയസുകാരിക്ക് മുന്നിലിരുന്ന് ഇയാൾ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. യാത്രയില്‍ യുവതിക്കൊപ്പം മറ്റൊരു കമ്പാര്‍ട്ട്‌മെന്റില്‍ ഭര്‍ത്താവും യാത്ര ചെയ്തിരുന്നു.
യുവതി സംഭവം ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പ്പെടുത്തുമ്പോൾ രക്ഷപ്പെടാന്‍ ശ്രമിച്ച വികാരിയെ തടഞ്ഞുവച്ച് കണ്ണൂര്‍ റെയില്‍വേ പൊലീസിനു കൈമാറുകയാണ് ഉണ്ടായത്. ഇയാളെ പിന്നീട് കാസർഗോഡ് റെയില്‍വേ പൊലീസിന് കൈമാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി.