Connect with us

Hi, what are you looking for?

Kerala

ഇനി ചാൻസലറുടെ അധികാരം എന്തെന്ന് പിണറായി അറിയും, 9 സർവകലാശാലകളിൽ സ്ഥിരം വി സിമാരെ നിയമിക്കാനൊരുങ്ങി ഗവർണർ

തിരുവനന്തപുരം . സർവകലാശാലകളിൽ ചാൻസലർക്കുള്ള അധികാരം എന്തെന്ന് പിണറായി സർക്കാരിന് കാട്ടി കൊടുക്കാനൊരുങ്ങി സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ്‌ഖാൻ. കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർവകലാശാലകളുടെ കാര്യത്തിൽ സർക്കാരിന് ഇടപെടാൻ പരിമിതിയുണ്ടെന്നു വ്യക്തമാക്കപ്പെട്ട സാഹചര്യത്തിലാണിത്. സർവകലാശാലകളിൽ ചാൻസലർക്കുള്ള അധികാരം ഉപയോഗിക്കാനുള്ള തീരുമാനത്തിലാണ് ഗവർണർ.

സംസ്ഥാനത്ത് 9 സർവകലാശാലകളിൽ ഇപ്പോൾ സ്ഥിരം വിസിമാരില്ല. ഇവിടങ്ങളിൽ സേർച് കമ്മിറ്റി രൂപീകരിച്ചു സ്ഥിരം വിസിയെ നിയമിക്കാനുള്ള നീക്കമായിരിക്കും ഇനി ഗവർണർ നടത്തുക. സർക്കാരിനോട് ആലോചിക്കാതെ കണ്ണൂർ വിസിയെയും കേരള സെനറ്റിലെ അംഗങ്ങളെയും നാമനിർദേശം ചെയ്തത് ഇതിന്റെ തുടക്കമായിട്ട് തന്നെ വേണം കരുതാൻ.

കാലിക്കറ്റിലും കേരളയിലും സ്വന്തം നിലയിൽ സെനറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്തതോടെ ചരിത്രത്തിലാദ്യമായി രണ്ടിടത്തും സിൻഡിക്കറ്റിൽ ബിജെപി അംഗങ്ങൾ എത്തുകയാണ്. കാലിക്കറ്റ് സെനറ്റിലേക്കു സിപിഎം മുഖപത്രത്തിന്റെ ലേഖകനെ സർക്കാർ നിർദേശിച്ചതു തള്ളിയ ഗവർണർ, കേരളയിൽ ആവട്ടെ ബിജെപി മുഖപത്രത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തുകയും ചെയ്തിരിക്കു കയാണ്. കാലിക്കറ്റിൽ ഉണ്ടായ ആക്ഷേപങ്ങളും കേസും അവഗണിച്ചാണ് അതേ നടപടി കേരളയിലും സ്വീകരിച്ചതെന്നതും ശ്രദ്ധേയം. സുപ്രീം കോടതി വിധിയുടെ വെളിച്ചത്തിൽ നിയമത്തെ മുറുകെ പിടിച്ച് ഗവർണർ മുന്നോട്ടു പോകുന്നു എന്നതാണ് ഇത് സൂചന നൽകുന്നത്.

സംസ്ഥാനത്തെ 9 സർവകലാശാലകളിലാണ് ഇപ്പോൾ സ്ഥിരം വിസിമാരില്ലാത്തത്. സേർച് കമ്മിറ്റി രൂപീകരിച്ചു ഇവിടങ്ങളിൽ സ്ഥിരം വിസിയെ നിയമിക്കാനുള്ള ശ്രമത്തിലാണ് ഗവർണർ. സേർച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ നൽകാതെയാണ് സർക്കാർ ഇതുവരെ സ്ഥിരം വിസി നിയമനം തടഞ്ഞു വന്നിരുന്നത്. എന്നാൽ യുജിസി വ്യവസ്ഥ അനുസരിച്ചു സേർച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി മാത്രമേ നിർബന്ധമുള്ളൂ. സംസ്ഥാന നിയമം അനുസരിച്ചാണ് സെനറ്റ് പ്രതിനിധിയെ ഉൾപ്പെടുത്താറുള്ളത്.

നേരത്തെ ഹൈക്കോടതി വിധി എതിരായതിനെത്തുടർന്നാണ് സർക്കാരിന്റെ ഉപദേശം കേൾക്കാൻ ഗവർണർ തുടങ്ങിയത്. സാങ്കേതിക സർവകലാശാലാ വിസിയായി ഡോ.സിസ തോമസിനെ നിയമിച്ചതാണ് സർക്കാരുമായുള്ള ഏറ്റുമുട്ടലിനു കാരണമാവുന്നത്. സിസയുടെ നിയമനം ഹൈക്കോടതി ശരിവച്ചെങ്കിലും ഇനി മുതൽ സർക്കാരിന്റെ ശുപാർശ അനുസരിച്ചു വിസി നിയമനം നടത്തണ മെന്നു കോടതി വിധി പറയുകയായിരുന്നു. ഇതനുസരിച്ച് മലയാളം, കുസാറ്റ്, ഫിഷറീസ്, എംജി, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വിസിമാരായി സർക്കാർ നിർദേശിച്ചവരെയും നിയമിച്ചു.

ആരോഗ്യ സർവകലാശാലാ വിസിക്ക് കേരളയുടെ ചുമതല നൽകി. കാർഷിക സർവകലാശാലയിൽ താൽക്കാലിക വിസിയെ നിയമിക്കാനുള്ള ചുമതല കൃഷിമന്ത്രിക്ക് നൽകുകയായിരുന്നു. സർവകലാശാലകളിൽ സ്ഥിരം വി സി യെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി കോടതിയെ സമീപിക്കുകയാണ്. നിയമിക്കാനുള്ള ഉത്തരവ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായാൽ ഗവർണറുടെ പണി കുറച്ച് ലളിതമാവും. ഏതായാലും കാലാവധി തീരും മുൻപ് 9 സർവകലാശാലകളിലും സ്ഥിരം വിസിമാരെ ഗവർണർ നിയമിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...