ഗാസ മുനമ്പിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫയിൽ ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനിടെ തട്ടികൊണ്ടുപോയ രണ്ട് പേരെ ബന്ദികളാക്കിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ്. അൽ-ഷിഫയിൽ നിന്നും പുതിയ വീഡിയോ പുറത്തുവിട്ട് കൊണ്ടാണ് ഇസ്രായേൽ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനിടെ തട്ടികൊണ്ടുപോയ രണ്ട് പേരെ അൽ-ഷിഫ ആശുപത്രിയിൽ ബന്ദികളാക്കിയതായിട്ടാണ് എക്‌സിലൂടെ പുറത്തുവിട്ട വീഡിയോയിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പറഞ്ഞിട്ടുള്ളത്.
‘ബന്ദികളാക്കിയവരിൽ ഒരാൾക്ക് പരിക്കേറ്റു. മറ്റൊരൾ ചികിത്സയിലാണ്.’ ഐഡിഎഫ് എക്സ് പോസ്റ്റിൽ കുറിച്ചു. ഹമാസ് ഭീകരർ ആശുപത്രിയെ തീവ്രവാദ അടിസ്ഥാന സൗകര്യമായി ഉപയോഗിച്ചതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും ഇസ്രായേൽ അവകാശപ്പെടുന്നുണ്ട്.
മറ്റൊരു വീഡിയോയിലൂടെ അൽ-ഷിഫ ആശുപത്രി സമുച്ചയത്തിന് 10 മീറ്റർ താഴെ 55 മീറ്റർ നീളമുള്ള ഒരു തുരങ്കം കണ്ടെത്തിയെന്നും ഇസ്രായേൽ പറഞ്ഞു. ഹമാസ് ഗാസ നിവാസികളെയും ആശുപത്രി യിലെ രോഗികളെയും മനുഷ്യകവചമായി ഉപയോഗിക്കുന്നു വെന്നതിന്റെ തെളിവാണ് നേരിൽ കണ്ടെതെന്നും.ഐഡിഎഫ് പറഞ്ഞു.