ഇടത് മുന്നണി കൺവീനർ ഇ.പി.ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനുമായി ഇ.പി ഗൾഫിൽവച്ച് ചർച്ച നടത്തിയെന്നും സുധാകരൻ ആരോപിച്ചു. രാജീവ് ചന്ദ്രശേഖറുമായും ഇപി ചർച്ച നടത്തി. ഒരു ഗവർണർ സ്ഥാനം നൽകാമെന്ന് പറഞ്ഞാണ് ഇ.പിയുമായി ചർച്ച നടത്തിയത്. എം.വി.ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായ ശേഷം ഇ.പി അസ്വസ്ഥനാണെന്നും സുധാകരൻ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന് ശേഷം താൻ പാർട്ടി സെക്രട്ടറിയാകുമെന്നാണ് ഇ.പി കരുതിയിരുന്നത്. ഇത് സാധിക്കാതെ വന്നതിന്റെ നിരാശയുണ്ട്. ഇക്കാര്യം പലരോടും ഇപി പറഞ്ഞിട്ടുണ്ട്. പിണറായി വിജയനുമായും ഇ.പിക്ക് നല്ല ബന്ധമില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. നേരത്തെ ഒരു സിപിഎം നേതാവ് താനുമായി ചർച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ നേതാവിന്റെ പേരു പറഞ്ഞില്ല. ദല്ലാൾ നന്ദകുമാറാണ് സിപിഎം നേതാവിനെ കൊണ്ടുവന്നതെന്നും ശോഭ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരൻ ആരോപണവുമായി രംഗത്തു വരുന്നത്.
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്. ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു. പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി .ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചാണ്. ചർച്ചക്ക് മാധ്യസ്ഥൻ ഉണ്ട്.. അദ്ദേഹം തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട് .പാർട്ടിക്ക് അകത്തു ഇ പി അസ്വസ്ഥനാണ്. പാർട്ടി സെക്രട്ടറി ആവാത്തത്തിൽ നിരാശനായി രുന്നു .ഗോവിന്ദൻ സെക്രട്ടറി ആയതോടെ ഇ പി അവഗണിക്കപ്പെട്ട അവസ്ഥയിലായി.പിണറായിയുമായി അദ്ദേഹത്തിന് നല്ല ബന്ധമില്ല. രാജീവ് ചന്ദ്രശേഖരും ശോഭയും ആണ് ചർച്ചക്ക് മധ്യസ്ഥം വഹിച്ച തെന്നും കെ.സുധാകരൻ ആരോപിച്ചു.
സുധാകരൻ ബിജെപിയിൽ ചേരുമെന്ന പ്രചരണം കണ്ണൂരിൽ സിപിഎം നിറച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഇപിയെ ഉയർത്തിയുള്ള പ്രത്യാക്രമണം. സുധാകരന്റെ ആരോപണത്തിൽ ഇപിയുടെ നിലപാട് വിശദീകരണം നിർണ്ണായകമാകും. പ്രമുഖനായ ഒരു സിപിഎം നേതാവ് ദല്ലാൾ നന്ദകുമാർ വഴി ബിജെപി യിൽ ചേരാൻ തന്നെ സമീപിച്ചു എന്ന എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ വാക്കുകളാണ് ഇപ്പോൾ ഈ വിവാദങ്ങൾക്കെല്ലാം വഴിവെച്ചത്.
പിണറായി വിജയനോളം തലപ്പൊക്കമുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതാവിനെ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ അഖിലേന്ത്യതല ത്തില്‍ കൊണ്ടുവന്ന് ഞങ്ങളുടെ നാഷണല്‍ കമ്മിറ്റി ഓഫീസില്‍ നിരങ്ങിയ ആളാണ് ദല്ലാള്‍ എന്നായിരുന്നു ശോഭയുടെ വാക്കുകൾ. . നാളെ പിണറായി വിജയനൊഴിച്ച് ആരെ കിട്ടിയാലും ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നല്ലവനാണെങ്കില്‍ സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തൃശ്ശൂരില്‍ ഗോവിന്ദന്‍ മാഷ് യാത്ര നടത്തുന്ന ദിവസം ശോഭ സുരേന്ദ്രന്റെ മുറിയില്‍ രാമനിലയത്തില്‍ ശോഭ സുരേന്ദ്രന്റെ പേരില്‍ രജിസ്റ്റര്‍ ബുക്കില്‍ ഒപ്പു വെച്ച് അരമണിക്കൂര്‍ ഞാന്‍ ആ മുറിക്കകത്തിരുന്നപ്പോള്‍ ഏത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണ് ശോഭ സുരേന്ദ്രനെ കാണാന്‍ വന്നത്. ഏത് നേതാവാണ് അഖിലേന്ത്യ തലത്തിലുള്ള തന്റെ നേതാവുമായി സംസാരിച്ചത് ദല്ലാള്‍ പറയണ്ടേയെന്നും ശോഭ പറഞ്ഞു.