വെള്ളിയാഴ്ച ലോക സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കേരളത്തിലെ സെൽ ഫോണുകളിൽ കുറച്ച് ദിവസങ്ങളായി കേൾക്കുന്ന ഒരു സന്ദേശത്തിന്റെ എണ്ണം കൂട്ടിയിരിക്കുകയാണ് പിണറായി സർക്കാർ. ‘ഇടതില്ലെങ്കിൽ ഇന്ത്യ തന്നെ ഇല്ലെന്നാണ്’ സി പി എം പ്രചാരണത്തിനായി കൊടുത്ത ഈ പരസ്യ വാചകത്തിൽ പറയുന്നത്.
എന്നാൽ ഇടതില്ലെങ്കിൽ കേരളം എന്ന ഈ ചെറിയ സംസ്ഥാനത്ത് മാത്രമല്ല, ഭാരതം എന്ന ഈ മഹാരാജ്യത്ത് ഒരു മാങ്ങാ തൊലിയും സംഭവിക്കില്ലെന്നാണ് ഫോണിലെ പരസ്യ വാചകം കേൾക്കുന്നവർ ഒന്നടങ്കം പറയുകയാണ്. രാജ്യത്തെ ജന സംഖ്യയുമായി തട്ടിച്ചു നോക്കുമ്പോൾ നാലും മൂന്നും ഏഴുപേർ എന്ന് പറയാവുന്ന ചിഹ്നം തന്നെ നിലനിർത്തി കിട്ടാൻ വിലപിക്കുന്ന ഒരു പാർട്ടിക്ക് എന്ത് കുന്തം ചെയ്യാനാവുമെന്നാണ് ഏറെപ്പേറും ചോദിക്കുന്നത്.
ഇങ്ങനെ ഒരു രാഷ്ട്രീയ പാർട്ടി പര നാറി പണി ചെയ്യാമോ? ഇടതില്ലെങ്കിൽ നാട്ടിൽ അക്രമം കുറയും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരെ ചൊവ്വേ നടക്കും. കുട്ടികൾ പഠിക്കും. നാട്ടിൽ സമാധാനമു ണ്ടാവും എന്നൊക്കെയാണ് സി പി എമ്മിന്റെ പരസ്യ വാചകം കേൾക്കുന്നവർ ഒന്നടങ്കം പറയുന്നത്. ഇടത് ഉണ്ടെങ്കിലേ നാട്ടിൽ ബോംബ് നിർമ്മാണം ഉണ്ടാവൂ എന്നും, കൊള്ളയും രാഷ്ട്രീയ കൊലകളും ഉണ്ടാവൂ എന്നും, സിദ്ധാർഥനെ പോലെ ആൾക്കൂട്ട കൊലപാതകങ്ങൾ ഉണ്ടാവൂ എന്നും ജനത്തിന് മനസിലായിരി ക്കുമ്പോഴാണ് സി പി എമ്മിന്റെ നാറിയ ഈ പരസ്യം ജനം കേൾക്കേണ്ടി വരുന്നത്.