തൃശ്ശൂർ . ചില കോൺഗ്രസ് നേതാക്കൾക്ക് പണത്തോട് ആർത്തിയെന്ന് കെപിസിസി യോഗത്തിൽ തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തൃശ്ശൂരിൽ വീഴ്ചയുണ്ടായി. തൃശ്ശൂരിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ മുൻ എംപി ടി എൻ പ്രതാപനെയും ഡിസിസി അധ്യക്ഷൻ ജോസ് വെള്ളൂരിനെയും മുരളീധരൻ പേരെടുത്ത് പറഞ്ഞ് യോഗത്തിൽ വിമർശിക്കുകയായിരുന്നു. ഇരുവരുടേയും സാന്നിധ്യത്തിലായിരുന്നു കെ മുരളീധരന്റെ വിമർശനം.
തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായി. ചില നേതാക്കൾക്ക് പണത്തോട് ആർത്തിയാണ്. തൃശ്ശൂരിലെ സ്ഥാനാർത്ഥിയായിരുന്ന മുരളീധരൻ കുറ്റപ്പെടുത്തി. തൃശ്ശൂരിൽ മുരളീധരന്റെ പ്രചാരണത്തിൽ ടിഎൻ പ്രതാപനടക്കം മുന്നിൽ നിന്ന് നയിച്ചെന്നാണ് പറയുന്നതെങ്കിലും അങ്ങനെയല്ലെന്നാണ് മുരളീധരന്റെ വിമർശനം വ്യക്തമാക്കുന്നത്. ഇരുവരുടേയും സാന്നിധ്യത്തിലായിരുന്നു കെ മുരളീധരന്റെ വിമർശനം.
കോൺഗ്രസ് വിട്ട സഹോദരി പത്മജാ വേണുഗോപാൽ നേരത്തെ തൃശ്ശൂരിലെ ചില കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയർത്തിയ വിമർശനമാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ പിറകെ മുരളീധരനും ചൂണ്ടിക്കാട്ടുന്നത് എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം. കോൺഗ്ര സിന്റെ സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതല വഹിക്കുന്ന ദീപാദാസ് മുൻഷി, കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ വെച്ചാണ് കെ മുരളീധരൻ രണ്ടു നേതാക്ക ളുടെ പേരെടുത്ത് പറഞ്ഞു വിമർശനം ഉന്നയിച്ചിരിക്കുന്നത്.