ന്യൂഡൽഹി . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനു കുരുക്കിലാക്കി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ടുകളുടെ വിവരം ഇ.ഡി തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. ധനമന്ത്രാലയത്തിനും ആർബിഐക്കും ഈ വിവരങ്ങൾ ഇ.ഡി കൈമാറിയിട്ടുണ്ട്. സഹകരണ നിയമങ്ങൾ ലംഘിച്ചാണ് അക്കൗണ്ട് തുറന്നതെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഉന്നത കമ്യൂണിസ്റ്റ് നേതാക്കൾക്ക് പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഉന്നത കമ്യൂണിസ്റ്റ് നേതാക്കൾക്ക് പങ്കുണ്ടെന്ന് പറഞ്ഞ നരേന്ദ്ര മോദി, പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ച ക്രിമിനലുകൾ ശിക്ഷിക്കപ്പെടാതെ പോകാൻ അനുവദിക്കില്ലെന്ന് കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പു നൽകുന്നതായും പറഞ്ഞിരുന്നു.
ഇതിനിടെ കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയിലുള്ള രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യവുമായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതിനു പിറകെയാണ് കേസിലെ കടിഞ്ഞാൺ മുറുക്കാൻ ഇ ഡി തീരുമാനിച്ചിരിക്കുന്നത്. കസ് രേഖകൾ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹർജി പിഎംഎൽഎ കോടതി നേരത്തെ തള്ളിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ ആവശ്യം തള്ളിയ വിചാരണക്കോടതി നടപടി നിയമവിരുദ്ധമെന്നും സർക്കാർ കോടതിയിൽ ആരോപിച്ചിരുന്നു.