തിരുവനന്തപുരം . രാജ്യത്ത് നടന്ന ഏറ്റവും വലിയ കരിമണൽ കുംഭകോണവുമായി ബന്ധപ്പെട്ട കേരള മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെയുള്ള മാസപ്പടിക്കേസിൽ നിയമോപദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. വീണ വിജയനും എക്സാലോജിക്, സിഎംആർഎൽ എന്നീ കമ്പനികൾക്കും നോട്ടീസ് നൽകുന്നതിലാണ് നിയമോപദേശം തേടിയിട്ടുള്ളത്. എക്സാലോജിക്കിന് പണം നൽകിയ എല്ലാ കമ്പനികൾക്കും ഇ ഡി നോട്ടീസ് നൽകാനിരിക്കെയാണിത്.
ഇ ഡി ശേഖരിച്ച തെളിവുകളും രേഖകളും കേസിൽ നിർണായക മാകും. കേസിൽ ഇഡി അന്വേഷണത്തിന് തടയിടാൻ വീണ വിജയനും, എക്സാലോജിക്കും നിയമ നീക്കങ്ങൾ തുടങ്ങിയതിനാലാണ് ഇക്കാര്യത്തിൽ നിയമോപദേശം തേടാൻ ഇഡി തീരുമാനിക്കുന്നത്. മാസപ്പടിക്കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്ത് ഇഡി കേസിൽ അന്വേഷണം നടത്തി വരുകയാണ്.
ഇസിഐആർ രജിസ്റ്റർ ചെയ്തതോടെ ഇഡി ഔദ്യോഗികമായി അന്വേഷണത്തിലേക്ക് കടന്നു. എസ്എഫ്‌ഐഒയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ശേഖരിച്ച വിവരങ്ങളനുസരിച്ച് മാസപ്പടി കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമായിരി ക്കുന്ന സാഹചര്യത്തിലാണിത്. തുടർന്നാണ് ഇഡി അന്വേഷണത്തി ലേക്ക് കടക്കുന്നത്. കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയെന്ന കേസാണ് നിലവിൽ ഇ ഡി ആദ്യം അന്വേഷി ക്കുക. നൽകാത്ത സേവനത്തിന് ലക്ഷങ്ങൾ കൈപ്പറ്റിയതാണ് വീണാ വിജയനെതിരെ ഉയർന്ന മുഖ്യ ആരോപണം.