കാബൂൾ . വ്യഭിചാരത്തിന് സ്ത്രീകൾക്ക് നൽകുന്ന ശിക്ഷ കല്ലെറിഞ്ഞ് കൊലപ്പെടുത്തൽ തന്നെയെന്ന് പ്രഖ്യാപിച്ച് താലിബാൻ. വ്യഭിചാരത്തിന് സ്ത്രീകളെ പരസ്യമായി ചാട്ടവാറിനടിച്ച് കല്ലെറിഞ്ഞ് കൊല്ലുമെന്ന് താലിബാൻ മേധാവി മുല്ല ഹിബത്തുള്ള അഖുൻസാദ സ്റ്റേറ്റ് ടെലിവിഷനിലൂടെ ശബ്ദ സന്ദേശത്തിൽ അറിയിക്കുകയായിരുന്നു. പാശ്ചാത്യ ജനാധിപത്യത്തിനെതിരായ പോരാട്ടം തുടരുമെന്നും ഒപ്പം പറഞ്ഞിട്ടുണ്ട്. ദ ടെലിഗ്രാഫ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അന്താരാഷ്ട്ര സമൂഹം പിന്തുണയ്ക്കുന്ന സ്ത്രീകളുടെ അവകാശങ്ങൾ ഇസ്ലാമിക ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്നും താലിബാൻ തലവൻ പറഞ്ഞിട്ടുണ്ട്.
അഫ്ഗാനെ വീണ്ടും ഇരുണ്ടകാലത്തിലേക്ക് തള്ളിവിടുകയാണ് താലിബാന്‍ ചെയ്യുന്നത്. സ്ത്രീകളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്ന നിയമങ്ങൾ തിരികെ കൊണ്ടുവരികയാണവർ. അധികാരത്തിലെ ത്തിയപ്പോൾ പറഞ്ഞതിൽ നിന്ന് വിഭിന്നമാണ് താലിബാന്റെ ഓരോ നടപടികളും. നേരത്തെ സ്ത്രീകൾക്ക് ബുർഖ നിർബന്ധമാക്കുകയും വിദ്യാഭ്യാസം നിരോധിക്കുകയും ചെയ്തിരുന്നു. ഇതിനൊക്കെ പിറകെയാണ് കല്ലെറിഞ്ഞ് കൊലപ്പെടുത്തൽ ശിക്ഷയും പ്രഖ്യാപിച്ചിരിക്കുന്നത്.
2001-ൽ അമേരിക്കയുടെ നേതൃത്വത്തിൽ താലിബാനെ അധികാര ത്തിൽ നിന്ന് പുറത്താക്കിയെങ്കിലും 20 വർഷത്തിന് ശേഷം താലിബാൻ വീണ്ടും അധികാരത്തിലെത്തുകയാണ് ഉണ്ടായത്. 1990-കളിലെന്നപോലെ, പൊതു വധശിക്ഷകളും ചാട്ടവാറടിയും പോലുള്ള കഠിനമായ ശിക്ഷകളാണ് താലിബാൻ ഇപ്പോൾ സ്വീകരിച്ചു വരുന്നത്. ഐക്യരാഷ്ട്രസഭ താലിബാനെ ശക്തമായി അപലപിക്കുകയും അത്തരം നടപടികൾ അവസാനിപ്പിക്കാൻ രാജ്യത്തിൻ്റെ താലിബാ നോട് ആവശ്യപ്പെട്ടിരുന്നതുമാണ്.