തിരുവനന്തപുരം . കെ എസ് ആർ ടി ബസ് ഇടത് സൈഡിലൂടെ ഓവർ ടേക്ക് ചെയ്ത് ബസ്സിന് കുറുകെ സ്വകാര്യ കാർ നിർത്തി ഡ്രൈവറെ പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ എംഎൽഎ സച്ചിൻ ദേവിനെ പിൻ തുണച്ചും രക്ഷക്കായും മൊഴി നൽകി കണ്ടക്‌ടർ. സച്ചിന്‍ ദേവ് ബസില്‍ കയറിയെന്നും മോശമായ ഭാഷയില്‍ സംസാരിക്കുകയോ, യാത്രക്കാരെ ഇറക്കിവിടുകയോ ചെയ്തിട്ടില്ലെന്നാണ് എം എൽ എ ഇറക്കി വിട്ട യാത്രക്കാരെ പോലും ഞെട്ടിക്കുന്ന കണ്ടക്‌ടറുടെ മൊഴി. ഡ്രൈവര്‍ യദു ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെ ന്നും കണ്ടക്ടറുടെ മൊഴിയിൽ പറയുന്നു. ഇയാൾ ഇടത് പക്ഷ യൂണിയൻ പ്രവർത്തകനാണ്.
‘ഞാന്‍ ബസിന്‍റെ പിന്‍സീറ്റിലാണ് ഇരിക്കുന്നത്. മേയറുടെ വണ്ടി ഓവര്‍ടേക്ക് ചെയ്‌തോയെന്ന് അറിയില്ല. ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം നടത്തിയതായി താൻ കണ്ടിട്ടില്ല. പാളയത്ത് ബസ് നിര്‍ത്തിയപ്പോള്‍ മേയറുടെ ഭര്‍ത്താവ് കെഎം സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി, എന്നാല്‍ മോശമായ ഭാഷയില്‍ സംസാരിക്കുകയോ യാത്രക്കാരെ ബസില്‍ നിന്ന് ഇറക്കിവിടുകയോ ചെയ്തിട്ടില്ല. എംഎല്‍എ യാത്രക്കാരോട് മോശമായി പെരുമാറിയിട്ടില്ല’ എന്നും എം എൽ എ രക്ഷിക്കാനെന്നോണം കണ്ടക്ടര്‍ പറഞ്ഞു. ആ സമയത്ത് ബസിലുണ്ടായിരുന്ന ചില യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറയുന്നു.