ന്യൂഡൽഹി . ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ സാധ്യതയുണ്ടെന്ന സൂചനയുമായി ഗവര്‍ണര്‍. മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറസ്റ്റിലായ സാഹചര്യത്തിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങി. ഇത് സംബന്ധിച്ച് ഡൽഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വിനയ് കുമാർ സക്സേന നിയമോപദേശം തേടി എന്നാണ് റിപ്പോർട്ടുകൾ.
സർക്കാരിനെ ജയിലിൽ നിന്നും ഭരിക്കാന്‍ അനുവദിക്കില്ലെന്നാ യിരുന്നു ഗവർണർ പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിന്‍റെ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ പ്രതിസന്ധിയാകുമെന്നാണ് ഉപദേശം. ഈ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ ഗവര്‍ണര്‍ നിര്‍ദ്ദേശം നൽകിയേക്കും. ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ ഭരണം തന്നെ തുടരുമെന്നാണ് എഎപി നേതൃത്വം അവകാശ പ്പെടുന്നത്.
അതേസമയം, മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കേജ്‌രിവാളിന് ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ആവശ്യപ്പെടുന്ന ഒരു ഹർജി വ്യാഴാഴ്ച ഡൽഹി ഹൈക്കോടതി തള്ളി. കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ കോടതി ഇടപെടൽ ഇക്കാര്യത്തിൽ സാധ്യമല്ലെന്ന് ജഡ്‌ജി പറഞ്ഞു. കേസിന്റെ മെറിറ്റിലേക്കു കടക്കാതെയായിരുന്നു ഹർജി തള്ളിയത്.