തിരുവന്തപുരം . ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ സി പി എമ്മും പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ബിന്ദുവും ചേർന്ന് കസേരയിട്ട് പ്രതിഷ്ഠിച്ചിരുന്ന വിസി പി.എം. മുബാറക് പാഷയെ തൂക്കിയെറിഞ്ഞു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുൻ വി സി വിസി പി.എം. മുബാറക് പാഷയുടെ രാജി ഗവർണർ സ്വീകരിച്ചു. കുസാറ്റ് അധ്യാപകൻ ഡോ. വി.പി. ജയദിരാജാണ് പുതിയ വിസി. ഇദ്ദേഹത്തിന്‍റെ യോഗ്യതയുമായി ബന്ധപ്പെട്ട കേസിൽ കോടതി തീരുമാനം പ്രകാരം തുടര്‍ നിലപാട് രാജ്ഭവൻ സ്വീകരിക്കും.
ഓപ്പൺ സർവകലാശാല വിസി രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ ആദ്യം സ്വീകരിച്ചിരുന്നില്ല. യുജിസിയുടെ അഭിപ്രായം തേടിയ ശേഷമാണ് രാജി ഗവർണർ സ്വീകരിച്ചത്. കോടതി നിർദേശ പ്രകാരം ഓപ്പൺ, ഡിജിറ്റൽ, കാലിക്കറ്റ്, സംസ്കൃത സർവകശാല വിസിമാരുമായി ഗവർണർ ഹിയറിങ് നടത്തിയെങ്കിലും വേണ്ടത്ര യോഗ്യത ഇല്ലാഞ്ഞതിനാൽ ഓപ്പൺ സർവകലാശാല വിസി പങ്കെടുക്കാൻ കൂട്ടാക്കിയിരുന്നില്ല.
വിസി നിയമനത്തിന്‍റെ സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും, വിസിയെ നിയമിക്കാൻ പാനലിനു പകരം ഒരു പേര് മാത്രം സമർപ്പിച്ചതും, വിസിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാർ എന്ന നിലയിൽ സർക്കാർ നേരിട്ട് നിയമിച്ചതുമാണ് വിസി പദവി അയോഗ്യമാക്കാനുള്ള കാരണമായി ഗവർണറുടെ നോട്ടീസിൽ പറയുന്നത്. 4 വിസിമാരും അയോഗ്യരാണെന്നാണ് ഹിയറിങ്ങിനു ശേഷം ഉണ്ടായ ഗവർണറുടെ നിലപാട്. യുജിസി റഗുലേഷൻ പ്രകാരമുള്ള മാനദണ്ഡപ്രകാരമല്ല വിസിമാരുടെ നിയമനമെന്നാണ് യുജിസി പ്രതിനിധി ഹിയറങ്ങിൽ നിലപാട് എടുക്കുകയായിരുന്നു.
ആദ്യ വിസി എന്ന നിലയ്ക്ക് സർക്കാരിന് നേരിട്ട് നിയമിക്കാമെന്ന പഴുതാന് വകുപ്പ് മന്ത്രിയും സർക്കാരും ഉപയോഗപ്പെടുത്താൻ ശ്രമിച്ചത്. ഹിയറിങിനുശേഷം രണ്ട് വൈസ് ചാൻസർമാരെകൂടി പുറത്താക്കാൻ ഗവർണർ തീരുമാനിച്ചിരുന്നു. കാലിക്കറ്റ്, സംസ്കൃത സർവകലാശാല വിസിമാരെയാണ് പുറത്താക്കിയത്. യുജിസി മാനദണ്ഡലങ്ങൾക്ക് വിരുദ്ധമായി ഇവരെ നിയമിച്ചതിനാലാണ് ഗവർണറുടെ നടപടി ഉണ്ടായിരിക്കുന്നത്.