കൊച്ചി . കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പു കേസിൽ ഇ.ഡിയുടെ കസ്റ്റഡിയിൽ ഉള്ള രേഖകൾ എന്തൊക്കെയെന്നറിയാൻ കരുവന്നൂരിൽ കൊള്ളക്ക് ചുക്കാൻ പിടിച്ച സി പി എം നേതാക്കൾക്ക് വ്യഗ്രത കൂടി. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന അവസ്ഥയിൽ സി പി എം കള്ളന്മാർക്ക് രക്ഷക്കുള്ള മാർഗങ്ങൾ ആലോചിക്കാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണയായി വിജയന്റെ സന്ദർശനം കഴിഞ്ഞതോടെ ഇ.ഡിയുടെ കസ്റ്റഡിയിലുള്ള രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യവുമായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരി ക്കുകയാണ്.
കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയിലുള്ള രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് വിചാരണക്കോടതിക്കും ഇ.ഡിക്കും നിർദേശം നൽകണമെന്നാണ് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രേഖകൾ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹർജി പിഎംഎൽഎ കോടതി നേരത്തെ തള്ളിയിരുന്നതാണ്. ക്രൈംബ്രാഞ്ചിന്റെ ആവശ്യം തള്ളിയതിനാൽ വിചാരണക്കോടതി നടപടി നിയമവിരുദ്ധമെന്നാണ് പിണറായി സർക്കാർ പാർട്ടിയിലെ കള്ളന്മാരുടെ രക്ഷക്കായി കോടതിയിൽ പറഞ്ഞിരിക്കുന്നത്.
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടിൽ അന്വേഷണം നീണ്ടു പോകുന്നതിൽ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ ഹൈക്കോടതി വിമർശനം ഉയർത്തിയത് മുതലാക്കി,ഇ ഡി ക്കെതിരെ കോടതി ഉത്തരവ് ഉണ്ടാക്കുകയാണ് ഇതിന്റെ പിന്നിലെ ഗൂഢ ലക്‌ഷ്യം. കേസ് നീണ്ടു പോകുന്നതിനെക്കുറിച്ച് കേസിൽ എന്താണ് ഇ.ഡി ചെയ്യുന്നതെന്നും അന്വേഷണം ഇഴയാൻ പാടില്ലെന്നുമായിരുന്നു മാർച്ച് 18 ന് ഹൈക്കോടതി പറഞ്ഞത്.