കോയമ്പത്തൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച സ്റ്റാലിൻ സർക്കാരിന്റെ തീരുമാനത്തിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. മദ്രാസ് ഹൈക്കോടതി മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നൽകി. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് അനുമതി നിഷേധിച്ചതോടെ ബിജെപി കോടതിയെ സമീപിക്കുകയായിരുന്നു. മാർച്ച് 18നായിരുന്നു പ്രധാനമന്ത്രിയുടെ കോയമ്പത്തൂർ പര്യടനം.
രാഷ്ട്രീയ ലാക്കോടെ സുരക്ഷാ അപകടങ്ങൾ, കോയമ്പത്തൂരിൻ്റെ സാമുദായിക ചരിത്രം, പൊതുജനങ്ങളുടെ അസൗകര്യം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റാലിൻ സർക്കാർ മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രധാനമന്ത്രി മോദിയുടെ ദക്ഷിണേന്ത്യൻ പര്യടനത്തിൻ്റെ ഭാഗമായിട്ടായിരുന്നു റോഡ്‌ഷോ നടത്താൻ തീരുമാനിക്കുന്നത്.
വ്യാവസായിക – ടെക്‌സ്റ്റൈൽ നഗരത്തിൽ 3.6 കിലോമീറ്റർ റോഡ്‌ഷോ നടത്താനാണ് ബിജെപി അനുമതി തേടിയത്. സുരക്ഷാ അപകടങ്ങൾ, കോയമ്പത്തൂരിൻ്റെ സാമുദായിക ചരിത്രം, പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കുള്ള അസൗകര്യം എന്നിവയാണ് അനുമതി നിഷേധിക്കുന്നതിന് കാരണമായി സ്റ്റാലിൻ സർക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെ ചൂണ്ടിക്കാട്ടിയിരുന്നത്.