തിരുവനന്തപുരം . വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർത്ഥി സിദ്ധാര്‍ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് സർവകലാശാലാ വിസിയെ ഗവര്‍ണര്‍ സസ്‌പെൻഡ് ചെയ്തു. വെറ്റിനറി സർവകലാശാല വീസി എം ആർ ശശീന്ദ്രനാഥിനെതിരെയാണ് നടപടി. സർക്കാർ നടപടി എടുക്കാതിരിക്കെ ആണ് ഗവർണറുടെ ഇടപെടൽ. മൂന്നുദിവസം തുടർച്ചയായി വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സര്‍വകലാശാല അധികൃതരുടെ അറിവോടെയായിരു ന്നുവെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സർവ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് പറഞ്ഞ ഗവര്‍ണര്‍ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് നീക്കം തുടങ്ങി. ജുഡീഷ്യൽ അന്വേഷണത്തിനായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചുവെന്നാണ് ഗവർണർ പറഞ്ഞിരിക്കുന്നത്. കോളേജ് ഹോസ്റ്റലുകൾ എസ്എഫ്ഐ ഹെഡ് കോർട്ടേഴ്സുകൾ ആക്കി മാറ്റുകയാണ്. എസ്എഫ്ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള റിപ്പോർട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ട്. സിദ്ധാർത്ഥന് 24 മണിക്കൂറോളം ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചിരുന്നില്ല. തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർത്ഥി സിദ്ധാര്‍ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് സർവകലാശാലാ ക്യാംപസ് വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ ഗവർണറുടെ ഇടപ്പെടലില്‍ സിദ്ധാർത്ഥന്റെ പിതാവ് ടി .ജയപ്രകാശ് സംതൃപ്തി അറിയിച്ചു. വിസി ചെയ്യേണ്ട ജോലി ചെയ്തു കാണില്ല അതുകൊണ്ടാകും സസ്പെൻഷൻ എന്ന് സിദ്ധാർത്ഥന്റെ പിതാവ് പറഞ്ഞു. ഗവർണർ നട്ടെല്ലുള്ള ആളാണെന്ന് തെളിഞ്ഞെന്നും സിദ്ധാർത്ഥന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇനി ആർക്കും ഈ ഗതി വരാതിരിക്കാനാണ് നടപടി. ഡീനിനും കായിക അധ്യാപകനും എതിരെ നടപടി ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുവെന്നും പിതാവ് പറഞ്ഞു.