Connect with us

Hi, what are you looking for?

Crime,

ഫെമ ലംഘനം, മസാലബോണ്ട് കേസില്‍ ഒളിച്ചു കളിയിൽ നിന്നും രക്ഷ തേടി തോമസ് ഐസക്കും സർക്കാരും സുപ്രീം കോടതിയിലേക്ക്

കൊച്ചി . ഫെമ ലംഘനം ഉൾപ്പടെയുള്ള മസാലബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മുമ്പാകെ ഹാജരാകാതെ ഒളിച്ചുകളി നടത്തുന്ന മുന്‍മന്ത്രി ഡോ. തോമസ് ഐസക് ഹൈക്കോടതി ഇ ഡി ക്ക് മുന്നിൽ ഹാജരായേ തീരൂ എന്ന് പറഞ്ഞതോടെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഏറ്റവും ഒടുവിൽ കേസ് പരിഗണിക്കുമ്പോഴാണ് തോമസ് ഐസക് ഇ.ഡിക്കു മുന്നില്‍ ഹാജരാവണമെന്ന് ഹൈക്കോടതി കർശനമായി ഐസക്കിനോട് പറയുന്നത്.

ഹാജരാകില്ലെന്നായിരുന്നു ഐസക്കിന്റെ മറുപടി. ഈ സാഹചര്യത്തില്‍ ഇ.ഡി. മുമ്പാകെ ഹാജരാകണമെന്നു ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഹൈക്കോടതിയിൽ തന്റെ പരിപ്പ് വേവില്ലെന്നു തോമസ് ഐസക്കിന് മനസിലായതോടെയാണ് സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഐസക് നിയമോപദേശം തേടിയിരിക്കുകയാണ്. മസാല ബോണ്ട് കേസില്‍ ഇ.ഡി. സമന്‍സിനെതിരായ ഐസക്കിന്റെയും കിഫ്ബിയുടേയും ഹര്‍ജികള്‍ അടുത്തമാസം ഏഴിനാണു വീണ്ടും ഇനി പരിഗണിക്കുക. ഇ.ഡി. അയച്ച അഞ്ചു നോട്ടിസുകള്‍ തോമസ് ഐസക് അവഗണിച്ചിരിക്കെ ഒരു നോട്ടീസ് കൂടി കൊടുത്തോ അല്ലാതെ തന്നെയോ തോമസ് ഐസക്കിനെ അറസ്റ്റ് ചെയ്ത് ഇ ഡി ക്ക് ചോദ്യം ചെയ്യാം.

കിഫ്ബി വായ്പയെടുത്തതില്‍ തനിക്കു സ്വകാര്യ നേട്ടമുണ്ടെന്നു ഇ.ഡി. കണ്ടെത്താത്ത സാഹചര്യത്തില്‍ തന്നെ വിളിച്ചുവരുത്തുന്നതു കുറ്റാരോപിതനെന്നു വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണെന്നാണു കേസിൽ ഐസക്കിന്റെ വാദം. മന്ത്രിയെന്ന നിലയിലെടുത്ത തീരുമാനങ്ങള്‍ക്കു ഭരണഘടനാപരമായ സംരക്ഷണം തനിക്കുണ്ടെന്നും, ഏതു കാരണത്താലാണു തനിക്കു സമന്‍സ് തരുന്നതെന്ന കാര്യം ഇ.ഡി. വ്യക്തമാക്കിയിട്ടില്ലെന്നുമാണ് ഐസക്ക് ഉന്നയിക്കുന്ന വാദങ്ങൾ. 2021 ല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു. അതിനുശേഷം കിഫ്ബിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മറുപടി പറയാന്‍ കഴിയില്ല. അതുവരെയുള്ള കാര്യങ്ങള്‍ ഇ.ഡിക്കു നാക്കിയിട്ടുണ്ടെന്നും ഐസക്ക് പറയുന്നു.

ഹൈക്കോടതി തീരുമാനം എതിരായിരിക്കെയാണ് ഇ.ഡിയ്ക്കതിരേ സുപ്രീംകോടതിയില്‍ പുതിയ പോര്‍മുഖം തുറക്കാൻ സംസ്ഥാന സര്‍ക്കാരും ഐസക്കും ആലോചിക്കുന്നത്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ഒറിജിനല്‍ സ്യൂട്ട് ഫയല്‍ ചെയ്യാനാണ് തീരുമാനം. കടമെടുപ്പു കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ കേരള സര്‍ക്കാര്‍ സ്യൂട്ട് കേസാണു നല്‍കിയത്.

ഇ.ഡി. ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ തയാറാണ്. എന്നാല്‍ സി.ഇ.ഒയ്ക്കു ഹാജരാക്കാന്‍ കഴിയില്ല, പകരം മാനേജര്‍മാര്‍ ഹാജരാക്കാന്‍ ഒരുക്കമാണെന്നും കിഫ്ബി കോടതിയെ അറിയിച്ചിരുന്നു. അതേസമയം, ഇ.ഡി. നല്‍കിയ സമന്‍സില്‍ ഹാജരാകാമെന്നു കിഫ്ബി അറിയിച്ച സാഹചര്യത്തില്‍ തോമസ് ഐസക്കിനയച്ച സമന്‍സിന്റെ കാര്യം അതിനുശേഷം തീരുമാനിക്കാമെന്നാണു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഹാജരാകണോ വേണ്ടയോ എന്നതു പൂര്‍ണമായും ഐസക്കിന്റെ തീരുമാനമാണ്. അതിന്റെ പേരില്‍ കോടതി ഏതെങ്കിലും വിധത്തിലുള്ള അഭിപ്രായം ഇപ്പോള്‍ പറയുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...