കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ പ്രിയ വര്‍ഗ്ഗീസിന് അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കിയ ഹൈക്കോടതി വിധി യുജിസി നിയമങ്ങളുടെ തെറ്റായ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തി ലായിരുന്നുവെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. യുജിസിയുടെ കൂടി വാദം കേട്ട ശേഷം കേസില്‍ അന്തിമ വിധി പറയും.
2018ലെ യുജിസി നിയന്ത്രണത്തിലെ 3.11 ചട്ടപ്രകാരം ഒരാള്‍ എംഫില്ലോ പിഎച്ച്ഡിയോ എടുക്കാന്‍ ഉപയോഗിക്കുന്ന വര്‍ഷങ്ങള്‍ ഒരിയ്‌ക്കലും ടീച്ചിംഗ് എക്സ്പീരിയന്‍സായി കണക്കാക്കില്ല. പിഎച്ച്ഡി ഗവേഷണം തകൃതിയായി നടത്തുമ്പോള്‍ തന്നെ കോളെജില്‍ പഠിപ്പിക്കുകയും ചെയ്യുന്നത് നിയമനം ലഭിക്കാൻ മാത്രം ഉദ്ദേശിച്ച് ടീച്ചിംഗ് എക്സ്പീരിയന്‍സ് കൈക്കലാക്കാന്‍ വേണ്ടിയുള്ള ശ്രമമാണ്.
UGC യുടെ 3.11 ചട്ടം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഇതേക്കുറിച്ച് തങ്ങള്‍ക്ക് വിശദീകരണം നല്‍കാനുണ്ടെന്ന് പ്രിയയുടെ അഭിഭാഷകന്‍ പറഞ്ഞെങ്കിലും തല്‍ക്കാലം രണ്ടാഴ്ച യുജിസിയ്‌ക്ക് അവരുടെ സത്യവാങ്മൂലം നല്‍കാനുള്ള സമയം നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി.