കോഴിക്കോട് . അദ്ധ്യാപികയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ സി പി എം നേതാവായ സ്കൂൾ പ്രിൻസിപ്പാളിനെ സ്ഥലം മാറ്റി വിദ്യാഭ്യാസ ഓഫീസർ രക്ഷിച്ചു. കോഴിക്കോട് നടക്കാവ് ഗവൺമെന്റ് വിഎച്ചഎസ്ഇ പ്രിൻസിപ്പാൾ ഇൻചാർജ് കെ ജല്യുസിനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
അന്വേഷണം നടക്കുന്നതിനിടയിൽ തന്നെ നടപടി എടുത്തെന്നു വരുത്തി തീർക്കാൻ ഇയാളെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. ഇയാൾ സിപിഎം നേതാവാണ്. കഴിഞ്ഞ ദിവസമാണ് സംഭവം. സ്കൂൾ അവധി ദിനത്തിൽ അദ്ധ്യാപികയോടെ സ്കൂളിൽ വരാൻ പ്രിൻസിപ്പൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അദ്ധ്യാപിക സ്കൂളിൽ എത്തിയിരുന്നില്ല. തുടർന്ന് ഫോണിൽ വിളിച്ച് അശ്ലീലച്ചുവ നിറഞ്ഞ അസഭ്യങ്ങൾ പറയുകയായിരുന്നു പ്രിൻസിപ്പാൾ. അധ്യാപിക ഇയാളുടെ ശല്യം സഹികെട്ടാണ് സ്കൂളിൽ ജോലി നോക്കി വരുന്നത്. പല ആവശ്യങ്ങൾക്കായി പ്രിൻസിപ്പാളിനെ കാണുമ്പോഴും ഇയാൾ അശ്ളീല ചുവയോടെമാത്രമാണ് സംസാരിക്കുന്നത്.
സംഭവത്തിന് പിറകെ അദ്ധ്യാപിക സ്കൂൾ ഹെഡ്മാസ്റ്ററിനും പ്രിൻസിപ്പാളിനും പരാതി നൽകിയിരുന്നു. ഒപ്പം വനിതാ കമ്മീഷനും പോലീസിനുമടക്കം പരാതി നൽകി. തുടർന്നാണ് അദ്ധ്യാപകനെ സുൽത്താൻ ബത്തേരിയിലേ +2 സ്കൂളിലേക്ക്സ്ഥലം മാറ്റിയത്. സ്കൂളിലെ വനിതാ അദ്ധ്യാപിക മാരോട് ഇയാൾ ഇതേ രീതിയാണ് തുടർന്ന് വരുന്നത്. നിരവധി പേരോട് ഇയാൾ ലൈഗികചുവയോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയിൽ പറഞ്ഞിട്ടുണ്ട്. സുൽത്താൻ ബത്തേരി സ്കൂളിലേ അദ്ധ്യാപികമാർ ആവും ഇയാൾ വഴിയുള്ള കഷ്ടം ഇനി പേറേണ്ടി വരിക.