സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രന്റെ മന്ത്രി കസേര തെറിക്കും. അജിത് പവാര്‍ വിഭാഗത്തെ എന്‍സിപി ഔദ്യോഗിക വിഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ച സാഹചര്യത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് നേതൃത്വത്തിന് കത്തു നല്‍കുകയാണ്.
പി.സി.ചാക്കോ എന്‍സിപിയുടെ പേരില്‍ ഇനി എല്‍ഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് പാർട്ടി ഔദ്യോഗികമായി ഞ്യായറാഴ്ച വൈകിട്ട് അറിയിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാനും എല്‍ഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്താനും സംസ്ഥാന പ്രസിഡന്റിനെ ഞായറാഴ്ച ചേർന്ന യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.
എന്‍സിപിയുടെ കൊടിയും ചിഹ്നവും ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച എല്ലാവരുടെയും യോഗം വിപ്പ് നല്‍കി വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കണം. പങ്കെടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തി.
പി.സി.ചാക്കോ നിലവിൽ ചിഹ്നവും കൊടിയും ഇല്ലാത്ത പാർട്ടിയുടെ നേതാവായി മാറി എന്നാണ് കേരള ഘടകം പറഞ്ഞിരിക്കുന്നത്. മാത്രവുമല്ല എൻസിപി ശരദ് പവാർ (എൻസിപി-എസ്) എന്ന പാർട്ടിയുടെ പേര് മഹാരാഷ്ട്ര രാജ്യസഭാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം നൽകിയ പേരായതിനാൽ ആ പാർട്ടിക്ക് ഇപ്പോൾ കൊടിയോ അംഗീകാരമോ പേരോ പോലും ഇല്ല. കൂടെയുള്ള ആളുകളുടെ ഒഴുക്ക് തടഞ്ഞു പിടിച്ചു നിർത്താൻ ചാക്കോയും ശശീന്ദ്രനും നടത്തുന്ന ചെപ്പടിവിദ്യ പ്രബുദ്ധരായ സംസ്ഥാനത്തെ പാർട്ടി അംഗങ്ങൾ തള്ളിക്കളയുമെന്നും യോഗം പറഞ്ഞിട്ടുണ്ട്.
അതേസമയം, എ കെ ശശീന്ദ്രൻ വഹിക്കുന്ന വനം വകുപ്പ് മന്ത്രി കസേരയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യവുമായി എൻ സി പി യുടെ ഔദ്യോഗിക വിഭാഗം രംഗത്ത് വന്നിരിക്കുകയാണ്. എൽ ഡി എഫിന് ഇവർ ഔദ്യോഗികമായി അടുത്ത ദിവസം കത്ത് നൽകിയാൽ ശശീന്ദ്രനെ മന്ത്രി കസേരയിൽ നിന്ന് ഒഴിവാക്കേണ്ടി വരും.