വാഷിങ്ടൺ . ശത്രുക്കളെ പിൻ തുടർന്ന് തുരത്താൻ, 31 എംക്യു-9ബി സീ ഗാർഡിയൻ ആക്രമണ ഡ്രോണുകൾ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക്. എംക്യു-9ബി സീ ഗാർഡിയൻ ആക്രമണ ഡ്രോണുകൾ ഇന്ത്യയ്ക്ക് വിൽക്കാൻ യുഎസ് ഭരണകൂടം അനുമതി നൽകി. നാല് ബില്യൺ ഡോളറിന്റെ (ഏകദേശം 33000 കോടിയോളം രൂപ) കരാറിനാണ് ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി ഇതിനായി അനുമതി നൽകിയിരിക്കുന്നത്.
2023 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിങ്ടണ്‍ സന്ദര്‍ശിക്കുന്നതിനു ഒരാഴ്ച മുമ്പായിരുന്നു പ്രതിരോധ മന്ത്രാലയം ഡ്രോണുകള്‍ വാങ്ങാൻ തീരുമാനിക്കുന്നത്. 31 ആക്രമണ ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. 15 സീ ഗാര്‍ഡ് ഡ്രോണുകള്‍ നാവിക സേനയ്ക്കും വ്യോമ, കരസേനകള്‍ക്ക് എട്ട് വീതം ഡ്രോണുകളും വിതരണം ചെയ്യാനാണ് കരാർ വെച്ചിരിക്കുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ഒളിഞ്ഞു നീങ്ങുന്ന അന്തർവാഹിനികളെ കണ്ടെത്താനും അവയെ പിന്തുടരാനും എംക്യു–9ബി സീ ഗാർഡിയൻ ഡ്രോണുകൾക്ക് കഴിയും. അത്യാധുനിക സാങ്കേതിക സംവിധാന ങ്ങൾ അടങ്ങിയ ഡ്രോണുകൾ പ്രതിരോധമേഖലയിൽ ഇന്ത്യയ്ക്ക് കരുത്താവും. നിലവില്‍ 12 പി-8ഐ എയര്‍ക്രാഫ്റ്റുകളാണ് നാവിക സേന ഇപ്പോൾ ഇതിനായി ഉപയോഗപ്പെടുത്തതി വരുന്നത്.
സിഖ് വിഘടനവാദി ഗുരുപട്വന്ത് പന്നു വധശ്രമ കേസിൽ സത്യസന്ധമായ അന്വേഷണം നടക്കാതെ ഡ്രോൺ കരാറുമായി അമേരിക്ക സഹകരിക്കില്ലെന്ന വാർത്തകൾ രാജ്യാന്തര മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വിഷയത്തിലെ യാഥാർഥ്യം കണ്ടെത്തി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ ഇന്ത്യ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യൻ വംശജരായ അഞ്ച് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയും ഇതിനു പിറകെ പുറത്ത് വന്നിരുന്നു.