കൊച്ചി . അതിഥി തൊഴിലാളികളുടെ ലൈംഗീകാതിക്രമങ്ങൾ കേരളത്തിൽ വർധിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അതിഥി തൊഴിലാളി ആയി കേരളത്തിലെത്തിയ യുവാവിന് 82 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
അസം നഗാവ് സ്വദേശി ഇഷ്ബുള്‍ ഇസ്‌ലാ(25)മിനാണ് പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി (പോക്‌സോ) ജഡ്ജി ദിനേഷ് എംപിള്ള തടവും പിഴയും വിധിച്ചിരിക്കുന്നത്. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിയായ പതിമൂന്നുകാരിയെ ഇസ്‌ലാം കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. അമ്മയോടോപ്പം കഴിയുകയായിരുന്നു പെണ്‍കുട്ടി. 2021 ഓഗസ്റ്റിലാണ് സംഭവം.
കുറുപ്പംപടി പൊലീസ് ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്‍സ്‌പെക്ടര്‍ വി എസ് വിപിന്‍, എഎസ്‌ഐ മനോജ് കുമാര്‍, സീനിയര്‍ സിപിഒ അനീഷ് കുര്യാക്കോസ് സിപിഒമാരായ വിപിന്‍ വര്‍ക്കി, എന്‍ പി ബിന്ദു, ആര്‍ അജിത് തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.എ സിന്ധു ആണ് ഹാജരായത്.