Connect with us

Hi, what are you looking for?

Exclusive

കിഫ്‌ബി കേസിൽ പിണറായിയും പ്രതി … തുറന്നടിച്ച് തോമസ് ഐസക്..

പിണറായിയേയും അറസ്റ്റ് ചെയ്യണമെന്ന് തോമസ് ഐസക്
കിഫ്ബി സാമ്പത്തികത്തട്ടിപ്പിൽ താൻ മാത്രമല്ല പ്രതി എന്ന് തുറന്നടിച്ച് ഡോക്ടർ തോമ്സ് ഐസക് രംഗത്ത് വരുമ്പോൾ കാര്യങ്ങളെലാം ചെന്ന് പതിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്കാണ് . മുഖ്യമന്ത്രക്ക് കൂടി പങ്കുള്ളത് കൊണ്ട് തന്നെയും ഈ കേസിൽ നിന്നും ഒഴിവാക്കണം എന്നാണ് പരോക്ഷമായി തോമസ് ഐസക് ഇവിടെ പറഞ്ഞു വെയ്ക്കുന്നത്.

ഈ വിഷയത്തിൽ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ ശൂരനാട് രാജശേഖരൻ എഴുതിയ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ …
തത്വാധിഷ്ഠിത രാഷ്ട്രീയം പ്രാണവായുവിനെപ്പോലെ കൊണ്ടുനടക്കുകയും അതു പൊതുജനങ്ങള്ക്കും അധികാരികള്ക്കും മുന്നില് പരത്തിപ്പറഞ്ഞ് അഴിമതിയെ ഭംഗിയായി വെള്ളപൂശി മേനിനടിക്കുകയും ചെയ്യുന്ന വിരുതന്മാര് അനവധിയുണ്ട്. അതിന്റെ ആശാനാണു മുന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. കേരളത്തെ മുച്ചൂടും മുടിച്ചു കടക്കെണിയിലാഴ്‌ത്തിയ കിഫ്ബി സാമ്പത്തികത്തട്ടിപ്പ് പിടിക്കപ്പെട്ടപ്പോള്, അതിന് ഉത്തരവാദി താന് മാത്രമല്ലെന്നാണ് അദ്ദേഹത്തിന്റെ പുതിയ വാദം.

മുഖ്യമന്ത്രിക്കു കൂടി പങ്കുള്ളതു കൊണ്ട് ഈ കേസ് ഇല്ലാതാകുമെന്നാണോ തോമസ് ഐസക്ക് കരുതുന്നത്? അല്ലെങ്കില് മുഖ്യമന്ത്രി പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കപ്പെട്ടതു പോലെ തന്നെയും ഒഴിവാക്കണമെന്ന ഒരു അഭ്യര്ഥന അദ്ദേഹം മുന്നോട്ടു വയ്ക്കുന്നുവോ? രണ്ടായാലും അദ്ദേഹത്തിനു തെറ്റി. മസാല ബോണ്ടില് തോമസ് ഐസക്കിന് കുരുക്ക് മുറുകുകയാണ്. ഉയര്ന്ന പലിശ നിരക്കില് മസാല ബോണ്ടിറക്കി പണം സമാഹരിക്കുന്നതിനെ കിഫ്ബി യോഗത്തില് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധന സെക്രട്ടറിയായിരുന്ന മനോജ് ജോഷിയും എതിര്ത്ത മിനിട്ട്സ് പുറത്ത് വന്നതോടെ ഐസക്കിന്റെ പ്രതിരോധം പാളി. ലണ്ടന് സ്റ്റോക്ക് എക്സ്ചേഞ്ചില് ബോണ്ടിറക്കി പണം സമാഹരിക്കാന് കിഫ് ബി സിഇഒ കിഫ് ബി ബോര്ഡിന്റെ അനുമതി തേടിയ യോഗത്തിലാണ് ചീഫ് സെക്രട്ടറിയും ധനസെക്രട്ടറിയും എതിർപ്പ് രേഖപ്പെടുത്തിയത്.

വിദേശ വിപണിയില് പലിശ നിരക്ക് കുറഞ്ഞു നില്ക്കുമ്പോള് എന്തുകൊണ്ടാണ് മസാല ബോണ്ടിന്റെ പലിശ ഇത്ര മാത്രം ഉയര്ന്ന് നില്ക്കുന്നത് എന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ ചോദ്യം. നാണയ വിനിമയ നിരക്കുകളുടെ ഡേറ്റ പരിശോധിച്ചാല് കുറഞ്ഞ നിരക്കില് ലഭിക്കുമോ എന്ന് കണ്ടെത്താനാകുമെന്നും ചീഫ് സെക്രട്ടറി യോഗത്തില് പറഞ്ഞിരുന്നു. രാജ്യത്തിനകത്ത് കുറഞ്ഞ പലിശക്ക് ബോണ്ടിറക്കി പണം സമാഹരിക്കാന് കഴിയുമെന്നിരിക്കെ എന്തിന് കൂടിയ പലിശക്ക് ബോണ്ടിന് ശ്രമിക്കണം എന്ന നിര്ണായക ചോദ്യം ധനസെക്രട്ടറി മനോജ് ജോഷിയും ഉന്നയിച്ചു. പലിശ കൂടിയാലും രാജ്യാന്തര വിപണിയില് പ്രവേശിക്കാനുള്ള അവസരം ഉപയോഗിക്കണമെന്നായിരുന്നു തോമസ് ഐസക്കിന്റെ മറുപടി. അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി മിണ്ടിയതുമില്ല.

മസാല ബോണ്ട് ഇറക്കുന്നതില് വ്യക്തിപരമായ റോളില്ല എന്ന ഐസക്കിന്റെ വാദം പച്ചക്കള്ളം എന്ന് തെളിയിക്കുന്നതാണ് പുറത്ത് വന്ന മിനിട്ട്സ്. മസാല ബോണ്ടില് ലാവലിന് ബന്ധമുള്ള കനേഡിയന് കമ്പനി സിഡിപിക്യു എങ്ങനെ എത്തി എന്നത് ഇപ്പോഴും ദുരൂഹം. ലാവലിന് ബന്ധമുള്ള കനേഡിയന് കമ്പനി സിഡിപി ക്യൂവിന്റെ 3 അംഗ പ്രതിനിധികളുടെ തിരുവനന്തപുരം സന്ദര്ശനത്തോടെയാണ് അഴിമതിയുടെ തുടക്കം. സിഡിപി ക്യൂ ബോണ്ടുകള് മുഴുവനായി 2150 കോടി രൂപക്ക് വാങ്ങിയ ശേഷം ലണ്ടന് സ്റ്റോക്ക് എക്സ്ചേഞ്ചില് ലിസ്റ്റ് ചെയ്ത് വില്പന നടത്തി. ഇതിലൂടെ കോടികളുടെ ലാഭം കമ്പനി നേടി. ഉയര്ന്ന പലിശയായ 9. 723 ശതമാനത്തില് മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി തിരിച്ചടവ് പൂര്ത്തിയാകുമ്പോള് കമ്പനിയുടെ അക്കൗണ്ടില് അധികമായി എത്തുന്നത് 1000 കോടിക്ക് മുകളിലാണ്.

ഇതുകൂടാതെയാണ് ഈ ബോണ്ടുകളുടെ വില്പനയിലൂടെ ലഭിക്കുന്ന അധിക വരുമാനം കമ്പനിക്ക് ലഭിക്കുന്നത്. മസാല ബോണ്ടില് സിഡിപിക്യൂ കമ്പനിയുടെ ലാഭം 2000 കോടിക്ക് മുകളില് കടക്കുമെന്ന് വ്യക്തം. ഈ കച്ചവടത്തില് ഐസക്കിന്റെ പങ്ക് തെളിയിക്കുന്ന രേഖകള് ഇഡി ക്ക് ലഭിച്ചു കഴിഞ്ഞു വെന്നാണ് സൂചന . ഐസക്കിന്റെ പ്രതിരോധം പാളിയതോടെ അറസ്റ്റ് ഏതു നിമിഷവും ഉണ്ടാകാം. കിഫ് ബി സിഇഒ കെ.എം എബ്രഹാമും പരിഭ്രാന്തിയിലാണ്. തോമസ് ഐസക്കിനെ ചോദ്യം ചെയ്താല് സിഡിപിക്യു എങ്ങനെ എത്തി എന്ന് വ്യക്തമാകും. അത് തന്നെയാണ് എബ്രഹാമിന്റെ പേടിയും.

ഇന്ത്യന് രൂപ മുഖവിലയില് വിദേശത്തു വില്ക്കുന്ന കടപ്പത്രമാണ് മസാല ബോണ്ട്. അന്താരാഷ്ട്ര ധനകാര്യ കോര്പറേഷനാണ് ഇത്തരം ബോണ്ടുകള്ക്ക് മസാല ബോണ്ട് എന്ന് പേരു നല്കിയത്. ഇത്തരം കടമെടുപ്പ് വിദേശ വായ്പയുടെ പരിധിയില് വരുമെന്ന് ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്തു തന്നെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. നിയമസഭയിലും ഇക്കാര്യം ഉന്നയിച്ചു. എന്നാല് അന്ന് അതെല്ലാം ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിഷേധിച്ചു.

ഇതെല്ലാം മറന്നോ, മാറ്റിവച്ചോ ആണ് തനിക്കതില് പങ്കില്ലെന്ന വാദവുമായി ഡോ. തോമസ് ഐസക്കിന്റെ വരവ്. കിഫ്ബി മസാല ബോണ്ടില് തനിക്കു മാത്രമായി ഒരുത്തരവാദിത്വവുമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. കിഫ്ബി രൂപീകരിച്ചതു മുതല് അതിനു മുഖ്യമന്ത്രി അധ്യക്ഷനായ 17 അം?ഗ ഡയറക്റ്റര് ബോര്ഡ് അം?ഗങ്ങളുണ്ട്. സാമ്പത്തിക ഇടപാടുകള് സംബന്ധിച്ച എല്ലാ തീരുമാനങ്ങളും ഈ ബോര്ഡ് കൂട്ടായിട്ടാണ് എടുക്കുന്നത്. ധനമന്ത്രി എന്ന ഔദ്യോ?ഗിക ഉത്തരവാദിത്വമല്ലാതെ ഇക്കാര്യത്തില് തനിക്കു മാത്രമായി ഒരധികാരവുമില്ലെന്നും ഇഡിക്കു നല്കിയ മറുപടിയില് അദ്ദേഹം വിശദമാക്കുന്നു. പക്ഷേ ഈ വാദത്തിന് അടിസ്ഥാനമില്ല.

കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല് തകര്ക്കുമെന്ന് അറിയാമായിരുന്നിട്ടും കിഫ്ബി ബോര്ഡ് ചെയര്മാന് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് അതിന് അനുമതി നല്കി എന്നതാണു ബില്യന് ഡോളര് ചോദ്യം. അതിന്റെ അര്ഥം തോമസ് ഐസക്ക് കുറ്റവിമുക്തനാകുന്നു എന്നല്ല, അതേ നിലയ്ക്കു തന്നെ പിണറായി വിജയനും ഈ ഇടപാടില് പങ്കുണ്ട് എന്നു തന്നെയാണ്.

സിഡിപിക്യൂ എന്ന കനേഡിയന് കമ്പനിയാണ് മസാലബോണ്ട് വാങ്ങിയത്. പിണറായി വിജയന് പ്രതിയായ ലാവലിന് കമ്പനിയുടെ 20% ഓഹരിയും സിഡിപിക്യൂവിനാണ്. ലാവലിന് കമ്പനിയില് 20 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഒരു കനേഡിയന് കമ്പനിക്കു കേരളത്തിന്റെ സാമ്പത്തികാടിത്തറ പണയപ്പെടുത്താനുണ്ടായ സാഹചര്യം ഇതില് നിന്നു വ്യക്തം. അതുകൊണ്ടാണ് മസാല ബോണ്ടില് താനല്ല കുറ്റക്കാരനെന്നും മുഖ്യമന്ത്രിക്കും നേരിട്ടു ബന്ധമുണ്ടെന്നും തോമസ് ഐസക്ക് തുറന്നു പറയുന്നത്.

സമന്സിനെ എന്തിന് പേടിക്കണം ‘ കേരള ഹൈക്കോടതി കഴിഞ്ഞദിവസം നടത്തിയ നിരീക്ഷണമാണ് എല്ലാം മറന്ന് ഡോ. തോമസ് ഐസ്‌ക്കിനെക്കൊണ്ട് പറയിച്ചിത്. കാര്യങ്ങള് പന്തിയല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. ” ഞാന് മാത്രമല്ല മുഖ്യമന്ത്രിയടക്കം 17പേരും ഈക്കാര്യത്തില് ഉള്പ്പെട്ടിട്ടിട്ടുണ്ട് ”. തത്വാധിഷ്ഠിത രാഷ്ട്രീയം മാത്രം ഇക്കാലമത്രയും ചതുരവടിവില് പറഞ്ഞുകൊണ്ടിരുന്ന ഐസക്കിന്റെ ശരീരഭാഷ ശ്രദ്ധിച്ചാല് ഒരുകുറ്റസമ്മതത്തിന്റെ മുഖമാണ് തെളിയുന്നത് .

ലാവലിന് കമ്പനി തന്നെ വലിയൊരു കമ്മിഷന് കമ്പനിയാണെന്ന് ഇതിനകം എല്ലാവരും അറിഞ്ഞ വസ്തുതയാണ്. പള്ളിവാസല്, ചെങ്കുളം, പന്നിയാര് ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന് കമ്പനിയായ എസ്എന്സി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന് കേസിന് നിദാനം. പ്രസ്തുത കരാര് ലാവലിന് കമ്പനിക്ക് നല്കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 86.25 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിന് കേസിലെ പ്രധാന ആരോപണം. ഈ കേസിലാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രതി. കേസ് 30ലേറെ തവണയാണു സുപ്രീം കോടതി വിധി പറയാന് മാറ്റി വച്ചിരിക്കുന്നത്.

ഇത്രയും പ്രമാദമായ ഒരു കമ്പനിയില് 20 ശതമാനം ഓഹരി പങ്കാളിത്തമുള്ള വേറൊരു കമ്പനിക്കു സാമ്പത്തിക നേട്ടം ഉണ്ടാകുന്ന നടപടി സ്വീകരിക്കുമ്പോള് പിന്നിലെ ഉദ്ദേശ്യം വ്യക്തം. അതാണു കാളസര്പ്പം പോലെ ഇഡിയുടെ രൂപത്തില് തോമസ് ഐസക്കിന്റെ മുന്നില് ഫണം വിടര്ത്തി നില്ക്കുന്നത്. എന്നെ കൊത്തല്ലേ, പിണറായി വിജയനടക്കം 16 പേരെയും കൊത്തിയിട്ടു മതി എന്നെ കൊത്തുന്നത് എന്ന ഭയപ്പാടിനു മുന്നില് വേറേ ആരൊക്കെ പേടിക്കുമെന്നു കണ്ടറിയണം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...