കണ്ണൂര്‍ . റോഡപകടം കുറക്കാൻ പൂവത്ത് വേഗ നിയന്ത്രണ സംവിധാനങ്ങൾ ഉൾപ്പടെ നടപടി ആവശ്യപെട്ടിരുന്ന കന്യാസ്ത്രീ അതെ സ്ഥലത്ത് ബസ്സിടിച്ച് മരണപ്പെട്ടത് നാടിനാകെ വേദനായി. പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറായിരുന്ന സിസ്റ്റര്‍ സൗമ്യ (58) ആണ് മരിച്ചത്.
കണ്ണൂർ തളിപ്പറമ്പ് – ആലക്കോട് റോഡിലെ പൂവത്ത് റോഡപകടങ്ങൾ പതിവായിരുന്ന സ്ഥലത്ത് വേഗ നിയന്ത്രണ സംവിധാനങ്ങളോ, സീബ്രാ ലൈനോ മറ്റു മുന്നറിയിപ്പ് ബോര്‍ഡുകളോ ഒന്നുമില്ലാത്ത തിനെതിരെ സിസ്റ്റർ സൗമ്യ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് ഒരാഴ്ച മുമ്പാണ് പരാതി നല്‍കിയിരുന്നതാണ്. അതേ സ്ഥലത്ത് ഒരാഴ്ച ശേഷം അതിവേഗതയിലെത്തിയ ബസിടിച്ച് സിസ്റ്റര്‍ സൗമ്യ മരണപ്പെടുകയായിരുന്നു.
പൂവത്ത് കോണ്‍വെന്റും സ്‌കൂളുമുളള ഭാഗത്ത് അപകടങ്ങള്‍ പതിവായിരുന്നു. സ്കൂൾ ഉണ്ടായിരുന്നിട്ടു കൂടി വേഗ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ ട്രാഫിക് പോലീസ് ഇവിടെ അനാസ്ഥയാണ് കാണിച്ചത്. മുന്നറിയിപ്പുകള്‍ അധികൃതര്‍ അവഗണിച്ചതാണ് സിസ്റ്റര്‍ സൗമ്യയുടെ ജീവനെടുത്തതെന്ന് ആക്ഷേപം ആണ് ഇക്കാര്യത്തിൽ ഉയര്‍ന്നിരിക്കുന്നത്. സിസ്റ്ററിന്റെ മരണത്തിന് പിറകെ പൂവത്ത് അപകടം നടന്നയിടത്ത് പൊലീസ് ഒരു ബാരിക്കേഡ് കൊണ്ടുവന്നു സ്ഥാപിക്കുകയായിരുന്നു.
തൊട്ടടുത്ത പളളിയിലേക്ക് പോകാന്‍ കോണ്‍വെന്റിന് മുന്നിലെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അതിവേഗമെത്തിയ സ്വകാര്യ ബസിടിച്ച് സിസ്റ്റർ മരണപ്പെടുന്നത്. കുട്ടികളുടെ കൂടി സുരക്ഷയെ കരുതിയാണ് സ്‌കൂള്‍ മാനേജര്‍ കൂടിയായ സിസ്റ്റര്‍ സൗമ്യ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് ഒരാഴ്ച മുൻപ് പരാതി നൽകുന്നത്. അധികൃതർ കണ്ണ് തുറക്കാൻ വൈകിയത് സ്വകാര്യബസ് സിസ്റ്ററുടെ ജീവനെടുക്കാൻ കാരണമായതിന്റെ നൊമ്പരത്തിലാണ് പൂവം.