കൊട്ടാരക്കര . കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് കേരള ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന്‍. ‘കേരളത്തിൽ ക്രമസമാധാനം തകരാന്‍ കാരണം പോലീസിന്റെ തലപ്പത്തുള്ള മുഖ്യമന്ത്രിയാണെന്ന് കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തില്‍ സദാനന്ദ ഗുരു സമാധിയുടെ ശതാബ്ദി വാര്‍ഷികം ഉദ്ഘാടനം ചെയ്യവേ ഡോ. ആരിഫ് മുഹമ്മദ് ഖാന്‍’ പറഞ്ഞു.
അക്രമികള്‍ക്കെതിരെ പോലീസ് നടപടി ഉണ്ടാകാത്തത്തില്‍ അത്ഭുതമില്ല. കാരണം ഇതിനു പിന്നില്‍ മുഖ്യമന്ത്രിയാണ്. ഭരണപരാജയത്തില്‍ നിന്നു ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അക്രമത്തില്‍ വിശ്വസിക്കുന്ന ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ അണികള്‍ സ്വയം വിശ്വസിക്കുന്നത് മറ്റുള്ളവരെ ഭയപ്പെടുത്താമെന്നാണ്. താന്‍ എങ്ങും ഓടിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്വാമി വിവേകാനന്ദനാണ് തന്റെ ആദര്‍ശമെന്നും പ്രശ്‌നങ്ങളെ നേരിട്ടുകൊണ്ട് മുന്നോട്ട് പോകാനാണ് ഉദ്ദേശ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തെ 40 വര്‍ഷത്തിലധികം സേവിച്ചവര്‍ക്കുള്ള പെന്‍ഷന്‍ പോലും കൊടുക്കാന്‍ സാഹചര്യം ഇല്ലാത്ത സര്‍ക്കാരാണ് 7 വര്‍ഷമായി കേരളം ഭരിക്കുന്നത്. സാമൂഹിക ക്ഷേമപെന്‍ഷന്‍ കിട്ടാതെ കേരളത്തില്‍ പലരും ആത്മഹത്യ ചെയ്യുന്ന വാര്‍ത്തയാണ് നിത്യവും പുറത്ത് വരുന്നത്. കേരളത്തിലെ സാമൂഹിക പരിവര്‍ത്തനം പഠിക്കുമ്പോള്‍ അതിന് നേതൃത്വം നല്കിയ സദാനന്ദ സ്വാമിയെ പഠിക്കേണ്ടതുണ്ട്. അത് വിവിധ സര്‍വകലാശാലകളില്‍ പഠനവിഷയമാക്കണമെന്നും ഗവര്‍ണര്‍ പറയുകയുണ്ടായി.