കൊച്ചി ∙ ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വ നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചു. ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും ഇതു സംബന്ധിച്ചു പരാതി നൽകി. പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നിയമമന്ത്രാലയത്തിനും ഇത് സംബന്ധിച്ച പരാതി നൽകി.
ജഡ്ജിമാരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. ഹ്രസ്വ നാടകത്തിന്റെ വിഷയം തിരഞ്ഞെടുത്തതിലും ജഡ്ജിമാർക്ക് മേൽനോട്ട ചുമതലയുണ്ടായിരുന്നു. നാടകത്തിൽ 9 മിനിറ്റോളം അധിക്ഷേപകരമായ ഉള്ളടക്കമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതി, സംസാര രീതി, കേന്ദ്ര പദ്ധതികൾ എന്നിവയെയാണ് നാടകത്തിലൂടെ അധിക്ഷേപിച്ചത്. സ്വാതന്ത്ര്യത്തി ന്റെ അമൃത വർഷാഘോഷത്തെ കുറിച്ചും നാടകത്തിൽ അധിക്ഷേപമുണ്ട്.
നാടക സംഭവം വിവാദമായതോടെ രണ്ടു കോടതി ജീവനക്കാരെ സസ്പെൻഡ് ചെയ്തു. അസി.റജിസ്ട്രാർ ടി.എ.സുധീഷ്, കോർട്ട് കീപ്പർ പി.എം.സുധീഷ് എന്നിവർക്കെതിരെയാണു നടപടി ഉണ്ടായത്.. ടി.എം.സുധീഷാണ് നാടകത്തിന്റെ സംഭാഷണം എഴുതിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. സംഭവം വിജിലൻസ് റജിസ്ട്രാർ അന്വേഷിക്കുന്നതാണ്..