തിരുവനന്തപുരം . വ്യാജ പോസ്റ്റിട്ട് നടി ഉർവശി ശ്രീരാമനെ തള്ളിപ്പറഞ്ഞു എന്ന് പ്രചരിപിച്ച സൈബര്‍ കമ്മികളുടെയും ജിഹാദി മാധ്യമങ്ങളുടെയും ശ്രമം വൃഥാവിലായി. നിഷ്കപക്ഷരായ സിനിമാതാരങ്ങളും സെലിബ്രിറ്റികളും അയോധ്യയിലെ രാമനെ പുകഴ്ത്തി പറയുന്നതിനിടെയാണ് ഉർവശിയുമായി ബന്ധപെട്ടു നുണപ്രചാരണവുമായി കമ്മി കൂട്ടം എത്തുന്നത്.
‘ഭാര്യയുടെ ഗര്‍ഭത്തില്‍ സംശയിച്ച് അവളെ വനത്തില്‍ ഉപേക്ഷിച്ച രാമന്‍ ഒരു ദൈവമാണെന്ന് കരുതുന്നില്ല. അയോധ്യയില്‍ പ്രതിഷ്ഠിക്കുന്നത് ബിജെപിയുടെ രാഷ്‌ട്രീയ രാമനെ’. ഉര്‍വ്വശി ഇങ്ങിനെ പറഞ്ഞുവെന്നായിരുന്നു ഒരു സൈബര്‍ സഖാവിന്റെ ഭാവന സാമൂഹ്യ മാധ്യമ പോസ്റ്റായി പ്രചരിക്കുന്നത്. സഖാക്കള്‍ തലങ്ങും വിലങ്ങളും ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് മത്സരിക്കുകയായിരുന്നു. പോരാളി ഷാജി ഉള്‍പ്പെടെ സൈബര്‍ ലോകത്ത് വിലസുന്ന കരുത്തന്‍ സഖാക്കള്‍ വരെ രാമനെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള നടി ഉര്‍വ്വശിയുടെ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ തുടങ്ങിയതോടെ അത് ബിജെപിയ്‌ക്കെതിരായ വലിയ ആഘോഷമാക്കാൻ തന്നെ സുബൈർ കമ്മികൾ ശ്രമിക്കുകയായിരുന്നു. മലയാളം ലേഡി സൂപ്പര്‍ സ്റ്റാര്‍ ഉര്‍വ്വശിയുടെ അഭിപ്രായം വൈറലായി എന്നുവരെ സൈബര്‍ സഖാക്കള്‍ പ്രചരിപ്പിച്ചു.
നടി ഉര്‍വ്വശിയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന വ്യാജപോസ്റ്റ്:
റുബീന റൂബി എന്ന ഒരു സൈബര്‍ കമ്മി കുറിച്ചതിങ്ങിനെ യായിരുന്നു. ‘ഇന്നത്തെ ദിവസം ഉര്‍വ്വശിചേച്ചിക്കുള്ളതാ. ആര്‍ജ്ജവമുള്ള സ്ത്രീ. അയോധ്യയിലെ രാമക്ഷേത്രം ഉയര്‍ന്ന സുദിനം ആയിരം വര്‍ഷം കഴിഞ്ഞാലും മറക്കില്ലെന്ന മോദിയുടെ അഭിപ്രായത്തെ സഖാക്കള്‍ ഉര്‍വ്വശിയെ വെച്ച് കൗണ്ടര്‍ ചെയ്തത് ഇങ്ങിനെയാണ്. ആ സുദിനം മറക്കില്ല. അത് ഉര്‍വ്വശിയുടെ പേരിലുള്ളതാ റുബീന റൂബി’ പങ്കുവെച്ചു.
താന്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കിലായിരുന്ന സത്യത്തിൽ ഉർവശി, സൈബർ സഖാക്കളുടെ പാടുപെടൽ ഒന്നും അറിഞ്ഞിരുന്നില്ല. ഇതേക്കുറിച്ച് അറിഞ്ഞതോടെ നല്ലൊരു ഭക്തയായ ഉര്‍വ്വശി താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് ഇപ്പോൾ. തൊട്ടു പിറകെ സമൂഹമാധ്യമത്തില്‍ ഉര്‍വ്വശി തന്നെ ഒരു നിഷേധക്കുറിപ്പുമായി രംഗത്തെത്തുകയും ചെയ്തു.
‘എന്റെ പേരില്‍ ഞാന്‍ പറയാത്ത ചില കാര്യങ്ങള്‍ പറഞ്ഞുവെന്ന രീതിയില്‍ ചില പോസ്റ്റുകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ മനസാ വാചാ കര്‍മ്മണാ അറിയാത്ത കാര്യങ്ങളാണ് അതിലൂടെ പ്രചരിക്കുന്നത് എന്നതില്‍ എനിക്ക് വിഷമമുണ്ട്. ഇത്തരം വ്യാജപോസ്റ്റുകളില്‍ എനിക്ക് യാതൊരുവിധ പങ്കുമില്ലെന്ന് അറിയിച്ചുകൊള്ളട്ടെ’. നിഷേധക്കുറിപ്പില്‍ ഉര്‍വ്വശി പറയുന്നു. ഇതോടെ സൈബര്‍ കമ്മികളുടെ ഉര്‍വ്വശിയെ കൂടെ നിര്‍ത്താനുള്ള ശ്രമവും പാളിപ്പോയിരിക്കുകയാണ്.