തിരുവനന്തപുരം . ദൈവത്തിന്റെ നാട്ടിൽ ജീവിക്കാൻ കഴിയാതെ യുവാക്കൾ അന്യ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത് ‘കാലത്തിന്റെ മാറ്റമാണെന്ന്’ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കളുടെ കുടിയേറ്റ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച സിറോ മലബാര്‍ സഭ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയാതെ യുവാക്കള്‍ വിദേശത്തേക്ക് പോവുകയാണെന്നായിരുന്നു ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തിൽ പറഞ്ഞിരുന്നത്. എന്നാല്‍ യുവാക്കളുടെ കുടിയേറ്റ വിഷയത്തില്‍ ആശങ്കപ്പെടേണ്ടെതില്ലെന്നും കാലത്തിന്റെ മാറ്റമാണെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആര്‍ച്ച് ബിഷപ്പ് പറഞ്ഞതിനെ പിന്തുണക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറയുകയുണ്ടായി.
ദൈവത്തിന്റെ നാട്ടില്‍ ജീവിതം വിജയിപ്പിക്കാനാകില്ലെന്ന തോന്നല്‍ പലരിലുമുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞിരുന്നു. ഈ നാട്ടില്‍ ജീവിച്ച് വിജയിക്കാന്‍ എല്ലാവര്‍ക്കും കഴിയാത്ത അവസ്ഥ. സിറോ മലബാര്‍ സഭയില്‍ മാത്രം അല്ല മറ്റ് പല സഭകളിലും നിന്ന് യുവജനങ്ങള്‍ ജീവിതത്തിനായി പുറത്തേക്ക് പലായനം ചെയ്യുന്ന സ്ഥിതിയുണ്ട്. അതിന് മാറ്റം വരുത്താന്‍ ഭരണാധികാരികള്‍ക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രിയോട് പറയുന്നുവെന്ന് പറഞ്ഞ ജോസഫ് പെരുന്തോട്ടം, യുവജനങ്ങള്‍ ഇവിടെ ജീവിച്ച് ജോലി ചെയ്യണമെന്നും പറയുകയുണ്ടായി.
ഇക്കാര്യത്തിൽ ലോകം മാറ്റത്തിന് വിധേയമെന്നായിരുന്നു മുഖ്യമന്ത്രി ആര്‍ച്ച് ബിഷപ്പിനു നൽകിയ മറുപടി. യുവാക്കള്‍ പുറത്തേക്ക് പോകുന്നത് ഒരു പ്രതിഭാസമാണെന്നും, പഴയ കാലമല്ല ഇപ്പോഴത്തേതെന്നും, വളര്‍ന്ന് വരുന്ന യുവ തലമുറക്ക് എന്ത് പഠിക്കണം, എവിടെ പഠിക്കണം എന്ന ബോധ്യമുണ്ടെന്നും, ഉന്നത വിദ്യാഭ്യാസ രംഗം ശാക്തീകരിക്കന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരുകയാണെന്നും,എല്ലാം ഒറ്റ ദിവസം കൊണ്ട് നേടി എടുക്കാന്‍ കഴിയില്ലെന്നും ഉള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയതെന്നാണ് ശ്രദ്ധേയം.
അതേസമയം, എല്ലാത്തിലും നമ്പർ വൺ എന്ന് മുഖ്യ മന്ത്രിയും, ഉന്നത വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യ മന്ത്രിയുമൊക്കെ അവകാശപ്പെടുന്ന ദൈവത്തിന്റെ നാട്ടിൽ നിന്ന് ഓരോ വർഷവും പതിനായിരക്കണ ത്തിനു യുവതീ യുവാക്കളാണ് പഠനത്തിനും ജോലിക്കുമായി അന്യ രാജ്യങ്ങൾ തേടി പോയ് കൊണ്ടിരിക്കുന്നത്.
പോകുന്നവർ ആവട്ടെ യു കെ, യു എസ്, ഓസ്ട്രിയ, ന്യൂസിലാന്റ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ തൊഴിൽ തേടി അവിടെ തന്നെ സ്ഥിര താമസമാക്കി ജീവിതം മുന്നോട്ടു കൊണ്ട് പോകുവാൻ ആഗ്രഹിക്കുക യാണ്. അവധിക്കാലത്ത് ബന്ധുക്കളെ കാണാനല്ലാതെ ആരും ദൈവത്തിന്റെ നാട്ടിൽ തിരിച്ചു വന്നു ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. സത്യത്തിൽ സംസ്ഥാനത്തെ കോളജുകളില്‍ കുട്ടികളില്ലാത്ത അവസ്ഥയാണ്. പലയിടത്തും ബിരുദാനന്തര കോഴ്സുകള്‍ ഇല്ലാതായെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിട്ടുണ്ട്.