അയോദ്ധ്യ . പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോദ്ധ്യയിലെത്തിത്തുടങ്ങി. ഞായറാഴ്ച വൈകിട്ടോടെ അതിഥികള്‍ എത്തുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് അറിയിക്കുന്നത്. ആകെ ഏഴായിരത്തോളം പേരാണ് പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത്. 150 ഓളം സന്യാസി പരമ്പരകളുടെ പ്രതിനിധികളായി ആകെ നാലായിരത്തിലധികം സന്യാസിമാര്‍ ചടങ്ങില്‍ പങ്കെടുത്ത് അനുഗ്രഹം നകുന്നതാണ്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സന്യാസി സംഘങ്ങളും ധര്‍മ്മാചാര്യന്മാരും വിവിധ മേഖലകളിലെ പ്രമുഖരും ഇതിനകം അയോദ്ധ്യയിലെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള സന്യാസിമാരുടെ സംഘത്തിന് തീര്‍ത്ഥക്ഷേത്രപുരത്ത് പ്രത്യേകമൊരുക്കിയ കേന്ദ്രങ്ങളിലാണ് താമസം ഒരുക്കിയിട്ടുള്ളത്. ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണപ്രകാരമെത്തുന്ന പ്രമുഖര്‍ക്ക് കര്‍സേവപുരത്തെ വിഐപി ടെന്റുകളിലും താമസ സംവിധാനം ക്രമീകരിച്ചിരിക്കുന്നു..
55 ലോക രാജ്യങ്ങളില്‍ നിന്നുള്ള നൂറു പ്രതിനിധികള്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്കായി എത്തിച്ചേരുമെന്നു വിഎച്ച്പി ഗ്ലോബല്‍ ചെയര്‍മാന്‍ സ്വാമി വിജ്ഞാനാനന്ദ് അറിയിച്ചിട്ടുണ്ട്. പ്രതിനിധിക ളെല്ലാം ഞായറാഴ്ച വൈകിട്ട് മുൻപ് അയോദ്ധ്യയിലെത്തുകയാണ്. വിഎച്ച്പി ക്ഷേത്ര നിര്‍മ്മാണത്തിനായി ആരംഭിച്ച പോരാട്ടം വിജയത്തിലേക്ക് എത്തിയിരിക്കുകയാണ്. നാല്‍പ്പതുവര്‍ഷം നീണ്ടുനിന്ന പോരാട്ടമാണ് സംഘടന നടത്തിയത്. സ്വാമി വിജ്ഞാനാനന്ദ് പറഞ്ഞു.
ഹിന്ദു സമൂഹത്തിന്റെ മാര്‍ഗദര്‍ശകരായി വിഎച്ച്പി ഒരിക്കലും അവകാശപ്പെടുന്നില്ല. ഹിന്ദു സമൂഹത്തോടുള്ള ഉത്തരാവാദിത്വം നിര്‍വഹിക്കുക മാത്രമാണ് വിഎച്ച്പി ചെയ്തു വരുന്നത് – സ്വാമി വിജ്ഞാനാനന്ദ് പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിന്റെ ക്ഷണപ്രകാരം രണ്ടായിരത്തിലധികം സന്യാസിമാരാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകളിലേക്ക് എത്തി കൊണ്ടിരിക്കുന്നത്.
പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുന്നോടിയായി ശ്രീരാമജന്മഭൂമിയിലെ രാമക്ഷേത്രം പൂക്കളാല്‍ മനോഹരമായി അലങ്കരിച്ചിരിക്കുന്നു. ഓരോ ദിവസവും പ്രത്യേക പൂക്കളാലാണ് ക്ഷേത്രം അലങ്കരിക്കുക. പുതിയ ലൈറ്റുകളും തെളിയിച്ചു. മാര്‍ബിളില്‍ പൂക്കളും ലൈറ്റുകളും ചേര്‍ന്നതോടെ ക്ഷേത്രത്തിന്റെ സൗന്ദര്യം പതിന്മടങ്ങായി കൂടി. ക്ഷേത്രത്തിന്റെ പുതിയ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ക്ഷേത്ര ട്രസ്റ്റ് പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങള്‍ വൈറലായതോടെ ലക്ഷക്കണ ക്കിന് രാമഭക്തരും അവരുടെ സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു വരുകയാണ്.