Connect with us

Hi, what are you looking for?

Exclusive

ഇതാണോ മാധ്യമ പ്രവർത്തനം?” വിമര്ശിക്കുകയായിരുന്നില്ല , പറഞ്ഞത് യാഥാർഥ്യം”പൊട്ടിത്തെറിച്ചു റിയാസ്

എം.ടിയുടെ പ്രസംഗത്തിന്റെ അർത്ഥം മാധ്യമങ്ങൾ മാറ്റിമറിച്ചെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ എങ്ങനെ പ്രധാനമാണെന്നും ഇഎംഎസ് ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ചുമാണ് എംടി സംസാരിക്കുന്നതെന്നും റിയാസ് പറഞ്ഞു. എം.ടിയും മുഖ്യമന്ത്രിയും ഏറെ നേരം സന്തോഷത്തോടെ സംസാരിച്ചു. മാധ്യമങ്ങൾ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണോ എന്നും ഇതാണോ മാധ്യമ പ്രവർത്തനമെന്നും
മന്ത്രി റിയാസ് ചോദിച്ചു . ഒരു പാർട്ടി പരിപാടിയിൽ സംസാരിക്കവെയാണ് റിയാസ് മാധ്യമങ്ങളെ വിമർശിച്ചത്. എംടിയുടെ വാക്കുകൾ യഥാർത്ഥത്തിൽ കേന്ദ്രസർക്കാരിന് നേരെയുള്ളതാണെന്നും അവരെ വിമർശിക്കാനായിരുന്നുവെന്നും ഇപി ജയരാജൻ പറഞ്ഞു. എന്നാലും എം.ടി പറഞ്ഞത് ചിലർ ദുർവ്യാഖ്യനം ചെയ്തു . സോവിയറ്റ് റഷ്യയിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പാർട്ടി നേരത്തെ തന്നെ സംസാരിച്ചിരുന്നു. ഈ സാഹചര്യത്തിനും കേരളത്തിൽ നടക്കുന്ന കാര്യങ്ങളുമായി ബന്ധമില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. രാജ്യത്തിൻ്റെ അവസ്ഥയിൽ മനം നൊന്താവും എം ടി യുടെ പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാമത് സാഹിത്യോൽസവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എംടിയുടെ രൂക്ഷവിമർശനങ്ങളുൾപ്പെട്ട പ്രസം​ഗം. അധികാരമെന്നാൽ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നും എം ടി തുറന്നടിച്ചു. അധികാരം ജനസേവനത്തിനുള്ള അവസരം എന്ന സിന്ദാന്തത്തെ കുഴിച്ചു മൂടി. റഷ്യൻ വിപ്ലവത്തിൽ പങ്കെടുത്ത ജനാവലി ആൾക്കൂട്ടമായിരുന്നു. ഈ ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം, ആരാധകരാക്കാം. ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എം ടി വിമർശിച്ചിരുന്നു . മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കുമ്പോൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ വിമർശനം. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള ഗാനങ്ങൾ ഉൾപ്പെടെയുള്ളവ വിവാദമായതിന് പിന്നാലെയാണ് എംടി വാസുദേവൻ നായരുടെ പരോക്ഷ വിമർശനങ്ങൾ പിന്നീട് വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കുമ്പോൾ എം.ടി. വാസുദേവൻ നായർ നടത്തിയ അധികാരവിമർശനത്തിൽ വിശദീകരണവുമായി എഴുത്തുകാരൻ എൻ.ഇ. സുധീർ രംഗത്ത് വന്നിരുന്നു . വിമർശിക്കുകയായിരുന്നില്ലെന്നും ചില യാഥാർഥ്യങ്ങളാണ് പറഞ്ഞതെന്നും എം.ടി. പറഞ്ഞതായി എൻ.ഇ. സുധീർ ഫേസ്ബുക്കിൽ കുറിച്ചു. ഞാൻ വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു, അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്. എന്നാണ് എം ടി തന്നോട് പറഞ്ഞതെന്നും എൻ ഇ സുധീർ വ്യക്തമാക്കി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...